സാഹിത്യം

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെത്തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് വൈകീട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ഇതേതുടര്‍ന്ന് രാത്രി 8.15 ഓടെയാണ് മരണം സംഭവിച്ചത്. അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനില്‍ പനച്ചൂരാന്‍ സിനിമാ മേഖലയിലെത്തിയത്. അറബിക്കഥ (2007), കഥ പറയുമ്പോള്‍ (2007), മാടമ്പി (2008), സൈക്കിള്‍ (2008), നസ്രാണി (2008), ഭ്രമരം (2009), പെണ്‍പട്ടണം (2010), ബോഡീഗാര്‍ഡ് (2010) […]

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (84) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 14 കവിതാസമാഹാരങ്ങളും 8 ബാലസാഹിത്യകൃതികളും ഉള്‍പ്പെടെ 27 ഗ്രന്ഥങ്ങള്‍ രചിച്ചു. പുരോഗമന സാഹിത്യ സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചമത, പാഴ്കിണര്‍, സൂര്യനില്‍ നിന്നൊരാള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.  

സുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി: മുഖ്യമന്ത്രി

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്ട്രീയ പൈതൃകം

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ .എം ലീലാവതിക്ക്. സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനക്കാണ് അംഗീകാരം. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഏഴ് പതിറ്റാണ്ടായി ഡോ .എം ലീലാവതി തുടരുന്ന സാഹിത്യ രചനയും പഠനവും വിലമതിക്കാനാകാത്തതാണെന്ന് സമിതി വിലയിരുത്തി. സി.രാധാകൃഷ്ണന്‍ , പ്രഭാവര്‍മ , അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സുഗതകുമാരി , എം.ടി. വാസുദേവന്‍ നായര്‍ ,അക്കിത്തം

ഓരോ കത്തും ഓരോ ഹൃദയരാഗമാണ്…

ലോക തപാല്‍ദിനമാണിന്ന്. കത്തുകളേയും തപാല്‍ക്കാരനേയും ഓര്‍ക്കാനുള്ള ദിനം. തപാല്‍പെട്ടിയില്‍ കൈതൊട്ടവരും കത്തുകള്‍ പൊട്ടിച്ച് വായിച്ചവരും കാലത്തിന്റെ ഭൂതകാലയോര്‍മ്മകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഇവയെല്ലാം സ്മാരകങ്ങളായി മാറാന്‍ അധികം ദൂരമൊന്നുമുണ്ടാവില്ല. ചരിത്ര മ്യൂസിയങ്ങളില്‍ ഇവരും വൈകാതെ പ്രത്യക്ഷപ്പെട്ടേക്കും. കാലത്തിന്റെ മലവെള്ളപാച്ചിലില്‍ പലതും കുത്തിയൊലിച്ചുപോവും പഴയതെല്ലാം ഓര്‍മ്മകള്‍ മാത്രമാവും. വിരല്‍തുമ്പില്‍ വിസ്‌ഫോടനം നടക്കുമ്പോള്‍ ആര്‍ക്കാണ് ഇതിനൊക്കെ നേരം ? ഒരോ പ്രദേശത്തിന്റേയും ചലിക്കുന്ന അടയാളങ്ങള്‍ കൂടിയായിരുന്നൂ ഓരോ തപാല്‍ക്കാരനും. പിന്നില്‍ തൂങ്ങുന്ന നീളന്‍കുടയും ഒക്കത്ത് വെച്ച കത്തിന്‍ക്കെട്ടുകളും വെള്ളമുണ്ടിലും വെള്ളഷര്‍ട്ടിലുമെത്തുന്ന പോസ്റ്റുമാന്‍ വെലായുധേട്ടന്‍

error: Content is protected !!
Scroll to Top