മരണമുനമ്പിൽ നിന്ന് ജീവിതത്തിലേക്ക്: എക്കോർ (ECCO2R) ചികിത്സാരീതിയിലൂടെ അമ്പത്തിനാലുകാരിക്ക് പുതുജീവൻ നൽകി ‘ആസ്റ്റർ മിംസ്’
From the brink of death to life: Aster Mims gives new life to a 54-year-old woman through ECCO2R treatment
From the brink of death to life: Aster Mims gives new life to a 54-year-old woman through ECCO2R treatment
തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ഓണ്‍ലൈനായി ചേര്‍ന്നു. പ്രധാന മാര്‍ക്കറ്റുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നീ പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒ ആര്‍ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍വ്വീസ്, ട്രേഡ് യൂണിയന്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഏകോപിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക
തിരുവനന്തപുരം: വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക്ക്
പനീര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാല്‍സ്യവുമാണ് പ്രധാനമായും ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നത്. പനീര്‍ കഴിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ താഴെ പറയുന്നവയാണ്: ശ്രദ്ധിക്കുക: പനീര്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. കൊഴുപ്പ് കൂടുതലുള്ളതിനാല്‍ അമിതമായാല്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. കൂടാതെ ലക്ടോസ് അലര്‍ജി (Lactose intolerance) ഉള്ളവര്‍ പനീര്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണത്തിന് ശേഷം പെരുംജീരകം (Fennel seeds) കഴിക്കുന്നത് പണ്ടുമുതലേ നിലനിൽക്കുന്ന ഒരു ശീലമാണ്. ഇത് കേവലം ഒരു മൗത്ത് ഫ്രഷ്നർ എന്നതിലുപരി ആരോഗ്യത്തിന് പല രീതിയിൽ ഗുണകരമാണ്. അവയിൽ പ്രധാനപ്പെട്ട ചില ഗുണങ്ങൾ താഴെ പറയുന്നവയാണ്: 1. ദഹനം മെച്ചപ്പെടുത്തുന്നു പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന ചില എണ്ണകൾ (Anethole, Fenone) ദഹനപ്രക്രിയയെ സുഗമമാക്കുന്നു. ഇത് ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള ഗ്യാസ്, വയറു വീർക്കൽ (Bloating), അസിഡിറ്റി എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 2.
മാതളനാരങ്ങ (Pomegranate) പോഷകങ്ങളുടെ ഒരു കലവറയാണ്. ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ശരീരത്തിന് നല്‍കുന്ന പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ? ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: രക്തസമ്മര്‍ദ്ദം (Blood Pressure) നിയന്ത്രിക്കാനും രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മാതളനാരങ്ങ സഹായിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മാതളനാരങ്ങ മികച്ചതാണ്. ഇത് വിളര്‍ച്ച (Anemia) തടയാന്‍ സഹായിക്കുന്നു. ദഹനത്തിന്
കോഴിക്കോട്:ജില്ലയില്‍ ഷിഗെല്ല, പക്ഷിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. വി ആര്‍ ലതിക പകര്‍ച്ചവ്യാധി സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിച്ചു. ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത പെരുവയല്‍ പഞ്ചായത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍
പരപ്പനങ്ങാടി: നഗരസഭയിലെ തീരദേശ മേഖലകളിൽ കിഡ്നി രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തര ഇടപെടൽ. സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ), മഞ്ചേരി മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ച് പ്രദേശത്ത് സമഗ്രമായ ആരോഗ്യ സർവേയും ശാസ്ത്രീയ പഠനവും നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരപ്പനങ്ങാടിയിലെ തീരദേശ വാസികൾക്കിടയിൽ കിഡ്നി സംബന്ധമായ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പെരുവയല്‍ പഞ്ചായത്തിലെ എരഞ്ഞിക്കലില്‍ ഷിഗല്ല രോഗ വ്യാപനം വര്‍ധിക്കുന്നു. അതെസമയം രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിലവില്‍ 51 പേരാണ് രോഗലക്ഷണവുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്തെ കുടിവെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയടക്കം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആര്‍ ആര്‍ ടി സംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കോഴിക്കോട്‌കടുത്ത വേനലില്‍ ജലജന്യ രോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്നവരും പൊതുജനങ്ങളും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും വഴിയോരങ്ങളില്‍നിന്ന് ശീതള പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം. *രോഗലക്ഷണങ്ങള്‍* വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ