കായികം

കളിക്കളത്തില്‍ തോറ്റെങ്കിലും ഇച്ഛാശക്തിയോടെയുള്ള നിലപാടില്‍ വിജയിച്ചത് ഇറാനിയന്‍ ടീം

കളിക്കളത്തില്‍ ഇറാനെതിരേ ഇംഗ്ലണ്ടിന്
സമ്പൂര്‍ണ്ണാധിപത്യം സ്ഥാപിക്കാനായെങ്കിലും
ഇച്ഛാശക്തിയോടെയുള്ള നിലപാടില്‍
ഇറാനായിരുന്നൂ സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്നത്.

സൗദി അറേബ്യയോട് അര്‍ജന്റീന തോറ്റു; കണ്ണീരണിഞ്ഞ് ആരാധകര്‍; സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ

ലയണല്‍ മെസിയിലൂടെ കിരീടം എന്ന ലക്ഷ്യത്തിലെത്താതെ അര്‍ജന്റീനിയന്‍ ആരാധാകരെ തീരാ ദുഃഖത്തിലാഴ്ത്തി ഖത്തര്‍ ലോകകപ്പിലെ സൗദി അറേബ്യയുടെ അവിശ്വസനീയ വിജയം.കളിയുടെ ആദ്യപകുതിയില്‍ ഒന്നിനെതിരെ സൗദി അറേബ്യ നേടിയ രണ്ട് ഗോളുകളുടെ മുന്‍തൂക്കം 90 മിനിട്ടും പിടിച്ചുനിര്‍ത്താനായതോടെ സൗദി അറേബ്യ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ പുതിയൊരു അധ്യായം എഴുതിചേര്‍ക്കുകയായിരുന്നു. ഗ്യാലറികളില്‍ മുതല്‍ നാട്ടിന്‍പുറങ്ങളില്‍ വരെ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയടീമിന്റെ തോല്‍വി താങ്ങാനായില്ല. അര്‍ജന്റീനക്ക് ഏറെ ആരാധകരുള്ള കേരളത്തില്‍ കളി കഴിഞ്ഞതോടെ ട്രോളുകളുടെ പൂരമായിരുന്നു. കൂട്ടക്കരിച്ചിലുകളും, സിനിമാരംഗങ്ങളും.

ഇറാനെതിരെ ഇംഗ്ലണ്ടിന്റെ ”ആറാ….ട്ട്’

ദോഹ; ഖത്തര്‍ ലോകകപ്പില്‍ തുടക്കം അതിഗംഭീരമാക്കി ഇംഗ്ലീഷ് പട. ഗാരി കെയിന്‍ നയിച്ച ഇംഗ്ലണ്ട് ഇറാനെതിരെ ഗോള്‍മഴ പെയ്യിച്ച് തങ്ങളുടെ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി. ഇറാന്റെ വലയില്‍ ആറു ഗോളുകളാണ് ഇംഗ്ലണ്ടിന്റെ യുവനിര അടിച്ചുകയറ്റിയത്. അതും നിരവധി തവണ വംശവെറിയുടെ വിഷലിപ്തതക്ക് ഇരയായ സാക്കയുടെയും, റഹീം സ്റ്റെലിങിന്റെയും റാഷ്‌ഫോര്‍ഡിന്റെയും ഗോളുകള്‍ അവക്കുള്ള മറുപടികൂടെയാകുകയായിരുന്നു. പ്രതിരോധത്തിലൂന്നി കളിക്കാന്‍ തീരുമാനിച്ച ഇറാന് പിഴച്ചു. തുടക്കത്തില്‍ തന്നെ തങ്ങളുടെ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡിന് പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് പകരക്കാരനായി ഹൊസെയ്‌നിയെത്തി.

error: Content is protected !!
Scroll to Top