സിനിമ

ഐഎം വിജയന്‍ നിര്‍മ്മിതാവാകുന്ന പാണ്ടി ജൂനിയേഴ്‌സിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.

മലയാളികളുടെ സ്വന്തം ഐഎം വിജയന്‍ ആദ്യമായി നിര്‍മ്മിതാവാകുന്ന പാണ്ടി ജൂനിയേഴ്‌സിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

ലെനിന്‍ രാജേന്ദ്രന്‍ ഭാവാത്മകതയും രാഷ്ട്രീയതയും ഒരുമിപ്പിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:ഭാവാത്മകതയും രാഷ്ട്രീയതയും അനായാസം ഒരുമിച്ചുകൊണ്ടുപോവാന്‍ കഴിഞ്ഞ കലാകാരനാണ് ലെനിന്‍ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍എസ്എസ് ആക്രമണം

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍എസ്എസ് ആക്രമണം. പ്രിയനന്ദന്റെ വീടിനടുത്തുള്ള കടയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രിയനന്ദനെ മര്‍ദിച്ച ശേഷം മേല്‍

ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

അന്തരിച്ച ചലച്ചിത്രസംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

രാത്രിമഴ തോര്‍ന്നു..ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം

സതീഷ് തോട്ടത്തില്‍ 1980ല്‍ ‘വേനലി’ല്‍ തുടങ്ങി 2016 ല്‍ ‘ഇടവപ്പാതി’യില്‍ അവസാനിച്ച പതിനഞ്ചോളം സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങി. കാലത്തില്‍ കൊത്തിവെച്ച ശില്‍പ്പങ്ങളായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ ഓരോ സിനിമകളും. തികഞ്ഞ രാഷ്ട്രീയ ബോധവും ആവിഷ്‌ക്കാരത്തിലെ വിട്ടുവീഴ്ച്ചയില്ലാത്ത കലാപരതയും ഇദേഹത്തിന്റെ സിനിമകളെ വേറിട്ട് നിര്‍ത്തി. 1980 ല്‍ ‘വേനലി’ലൂടെയാണ് ഇദേഹം സ്വതന്ത്ര സംവിധായകനായി രംഗപ്രവേശനം ചെയ്തത്. അതുവരെയും പ്രശസ്ത സംവിധായകനായ പി എ ബക്കറിനോടൊപ്പം സഹസംവിധായകന്റെ വേഷത്തിലായിരുന്നു. ബക്കറുമായുള്ള ഹൃദയബന്ധമാണ് ഇദേഹത്തിന്റെ ചിന്തകളെയും നിലപാടുകളെയും മാറ്റിമറിച്ചത്.

*മൃണാള്‍ സെന്‍ : ഭദ്ര ലോകത്തിനപ്പുറത്ത് …..*

എഴുത്ത് : സായി കിഷോര്‍ ഇന്ത്യന്‍ സിനിമയിലേക്ക് രാഷ്ട്രീയ നിയലപാടുകളുടെ കടും നിറങ്ങള്‍ സംക്രമിപ്പിച്ച ചലച്ചിത്രകാരനായിരുന്നു മൃണാള്‍ സെന്‍ . ബംഗാളി ചലച്ചിത്രകാര ത്രയത്തിലെ സത്യജിത് റായിയുടെ നിയോ റിയാലിസ്റ്റ് ധാരകളോടായിരുന്നില്ല പകരം ഋഥ്വിക് ഘട്ടക്കിന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രകടമാക്കുന്ന ചലച്ചിത്ര രീതികളോടായിരുന്നു മൃണാള്‍ സെന്‍ കൂടുതല്‍ താദാത്മ്യപെട്ടത്. ഒരുപക്ഷെ ഘട്ടക്ക് സിനിമകളേക്കാള്‍ രാഷ്ട്രീയം കൂടുതല്‍ വാചികമായിരുന്നു മൃണാള്‍ സെന്‍ സിനിമകളില്‍. തന്റെ ആശയങ്ങളെ, നിലപാടുകളെ ജനങ്ങളുമായി പങ്കുവെയ്ക്കുക എന്നുള്ളതായിരുന്നു ചലച്ചിത്രകാരനെന്ന നിലയില്‍ മൃണാള്‍ സെന്നിന്റെ പ്രഥമ

ഞാന്‍ പ്രകാശന്‍: കുപ്പിയും മാറുന്നില്ല, വീര്യവും കൂടുന്നില്ല

  സിനിമാ റിവ്യു – അഷ്ടമൂര്‍ത്തി ലോകസിനിമാ രംഗത്ത് ആവര്‍ത്തനം എന്നത് പലപ്പോഴും വിരസമായല്ല കാണപ്പെടുന്നത്. ബെര്‍ഗ്മാന്‍, സത്യജിത് റായ്, കുറസോവ, ഫോര്‍മന്‍, ഹാനെകെ തുടങ്ങി എല്ലാ വിശ്വവിഖ്യാതരും തന്റെ ഇഷ്ടങ്ങളോടും ആശയങ്ങളോടും കലാകാരന്മാരോടും ചേര്‍ന്നു നിന്നാണ് സിനിമ എന്ന കലയെ നോക്കിക്കണ്ടിട്ടുള്ളത്. അതെല്ലാം അവരുടെ മുഖമുദ്രയായി അറിയപ്പെടുകയും ചെയ്തു. നില നിന്നിടത്തോളം കാലം വിശ്വപ്രസിദ്ധ സിനിമകള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇവിടെ വിഷയം ആവര്‍ത്തനവിരസത അല്ല. സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ ഒരുവിധം സാമാന്യ മലയാളി യുക്തിബോധത്തിന്റെ

മൃണാള്‍സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത : വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍ അന്തരിച്ചു. ഇന്ന് കൊല്‍ക്കത്തയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഏക്ദിന്‍ പ്രൊതിദിന്‍, കല്‍ക്കത്ത, അന്തരീന്‍, മൃഗയ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു .ഇന്ത്യന്‍ നവയുഗ സിനിമയുടെ തുടക്കക്കാരനായ മൃണാള്‍ദായെ ദാദാ സാഹിബ് ഫാല്‍ക്കെ അവര്‍ഡും, പ്തമഭുഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1988 മുതല്‍ 2003 വരെ രാജ്യസഭാംഗമായിരുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു അദ്ദേഹം.

പ്രശസ്ത നാടക-സിനിമ അഭിനേത്രി കെ.ജി.ദേവകിയമ്മ അന്തരിച്ചു

പ്രശസ്ത നാടക-സിനിമ നടി കെ ജി ദേവകിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കലാനിലയം നാടക വേദി സ്ഥാപകനും തനി നിറം

error: Content is protected !!
Scroll to Top