Latest News

മാതള നാരങ്ങ കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം

മാതളനാരങ്ങ (Pomegranate) പോഷകങ്ങളുടെ ഒരു കലവറയാണ്. ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ശരീരത്തിന് നല്‍കുന്ന പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ? ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: രക്തസമ്മര്‍ദ്ദം (Blood Pressure) നിയന്ത്രിക്കാനും രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മാതളനാരങ്ങ സഹായിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മാതളനാരങ്ങ മികച്ചതാണ്. ഇത് വിളര്‍ച്ച (Anemia) തടയാന്‍ സഹായിക്കുന്നു. ദഹനത്തിന്

ക്യാരറ്റ് സ്മൂത്തി..ഉന്മേഷത്തിനും…തിളക്കമുള്ള ചര്‍മ്മത്തിനും

ക്യാരറ്റ് സ്മൂത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. ഇത് കൂടുതൽ രുചികരമാക്കാൻ പാലും പഴവും ചേർക്കുന്നതാണ് നല്ലത്. തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം ടിപ്സ്: സ്മൂത്തിക്ക് കൂടുതൽ കട്ടി വേണമെന്നുണ്ടെങ്കിൽ അല്പം കുതിർത്ത ഓട്‌സോ അല്ലെങ്കിൽ നട്‌സോ (അണ്ടിപ്പരിപ്പ്, ബദാം) ചേർക്കാവുന്നതാണ്. ഇത് കൂടുതൽ പോഷകപ്രദമാക്കാൻ സഹായിക്കും. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

വിമാന ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധന

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണവില ആഗോള വിപണിയില്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിമാന ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഡല്‍ഹിയില്‍ വിമാന ഇന്ധനവില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ഇന്ധനവില ഇരട്ടിയിലധികമായാണ് വര്‍ധിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഇന്ധനവിലയിലെ വന്‍ കുതിച്ചുചാട്ടം വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. ഇതോടെ വരും ദിവസങ്ങളില്‍ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതെസമയം ആഗോളതലത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ അഥവാ

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – അവധിക്കാല ക്യാമ്പുകൾക്ക് രജിസ്റ്റർ ചെയ്യാം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ-മേയ് മാസങ്ങളിൽ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വിവിധ സംസ്ഥാനതല ക്യാമ്പുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കഥ, കവിത, സയൻസ് എന്നിങ്ങനെ മൂന്നു വിഷയങ്ങളിലാണ് ക്യാമ്പുകൾ. കോട്ടയം (കവിത), തൃശ്ശൂർ (ശാസ്ത്രം), കണ്ണൂർ (കഥ) ജില്ലകളിലാണ് ക്യാമ്പുകൾ നടക്കുക. മൂന്നു ദിവസമാണ് ക്യാമ്പുകളുടെ ദൈർഘ്യം. ഒരു ക്യാമ്പിൽ 40 കുട്ടികൾക്കാണ് പ്രവേശനം. https://ksicl.org വഴി ഏപ്രിൽ 15 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു പങ്കെടുക്കാം. 2025 ലെ തളിര് സ്‌കോളർഷിപ്പ് പരീക്ഷയിൽ

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി:ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നുമാണ് രഞ്ജിത്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രഞ്ജിത്തിന് സസ്‌പെന്‍ഡ് ചെയ്തതായി പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടും ജനറല്‍ സെക്രട്ടറി ബെന്നി പി നായരമ്പലവും അറിയിച്ചു.

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. കുട്ടിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഇരിങ്ങോള്‍ ഭാഗത്തെ പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടതായാണ് വിവരം.കൊല്ലപ്പെട്ട യുവാവിന്റെ വ്യക്തിവിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പി.ജി. മിനി ടീച്ചര്‍ വിരമിച്ചു

പരപ്പനങ്ങാടി: മൂന്നര പതിറ്റാണ്ടിലധികം നീണ്ടുനിന്ന അധ്യാപന ജീവിതത്തില്‍ നിന്ന് ജി.എം.എല്‍.പി. സ്‌കൂള്‍ പരപ്പനങ്ങാടിയിലെ (അങ്ങാടി) പ്രധാനധ്യാപിക പി.ജി. മിനി ടീച്ചര്‍ വിരമിച്ചു. മികച്ച അധ്യാപിക, സംഘാടക, സഹകാരി, അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളില്‍ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു ടീച്ചര്‍. 1989-ല്‍ എ.എല്‍.പി.എസ്. കുറ്റൂര്‍ നോര്‍ത്തില്‍ നിന്നാണ് മിനി ടീച്ചര്‍ തന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ജി.യു.പി.എസ്. കറുക, ജി.യു.പി.എസ്. വലിയോറ, നെടുവ ജി.എച്ച്.എസ്, ജി.എഫ്.എല്‍.പി. കടലുണ്ടി, ജി.എല്‍.പി.എസ്. പരപ്പനങ്ങാടി (ചെട്ടിപ്പടി) എന്നിവിടങ്ങളില്‍ ദീര്‍ഘകാലം

error: Content is protected !!
Scroll to Top