സാംസ്കാരികം

മിറേ എന്ന പെൺകുട്ടിയെപ്പോലൊരാളെ ഈ ലോകം കാത്തിരിക്കുന്നുണ്ട്.!

ലോകം മുഴവന്‍ കോവിഡ് 19ന്റെ അതിവ്യാപനകാലത്ത് ഏറെ പ്രസക്തമായ കൊറിയന്‍ ചിത്രമായ ദി ഫ്‌ളൂവിനെ കുറിച്ച് സിനിമാനിരൂപകനും എഴുത്തകാരനുമായ വികെ ജോബിഷ് എഴുതുന്നു ‘എന്റെ അമ്മയെ വെടിവെക്കല്ലേ…എന്റെ അമ്മയെ വെടിവെക്കല്ലേ’ എന്ന് കൊറിയയിലെ സിയോളിന്റെ അതിർത്തിയിലെ റോഡിനു നടുവിൽ നിന്ന് തൊണ്ടപൊട്ടിയലറുന്ന പെൺകുട്ടിയാണ് മിറേ. ഡോ.ഇൻഹേ കിമ്മിന്റെ മകൾ. ബുൾഡാങ്ങിൽ മണിക്കൂറുകൾക്കുള്ളിൽ പടർന്നുപിടിച്ച് അനേകായിരങ്ങൾ മരണത്തിലേക്കെടുത്തെറിയപ്പെടാൻ കാരണമായ ഏവിയൻ ഫ്ലൂവിനെതിരായി ലോകത്തിനാശ്വാസമായ മിറേ.അപ്പോൾ വരെ ലോകത്ത് ഈ രോഗത്തിന് മരുന്നില്ലായിരുന്നു.അതുകൊണ്ട് രോഗം രാജ്യമാകെ പടരാതിരിക്കാൻ ബോംബർ വിമാനങ്ങളും […]

രോഗത്തിനുമുന്നില്‍ അതിര്‍ത്തികളില്ല. മരണത്തിനു മുന്നില്‍ ദേശീയതയുമില്ല. ജാഗ്രത വേണം

എഴുത്ത് വി. കെ ജോബിഷ് ജീവന്റെ ഭൂപടത്തില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി ഒസാമ റിയാസ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മരിക്കുന്ന ആദ്യത്തെ പാക്കിസ്ഥാനി യുവ ഡോക്ടര്‍. ഇറാനില്‍ നിന്നും ഇറാക്കില്‍ നിന്നും സ്വന്തം ദേശത്തേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന പ്രവാസികളെയും തീര്‍ത്ഥാടകരെയും തന്റെ ജീവന്‍പോലും അവഗണിച്ച് തുടര്‍ച്ചയായി ചികിത്സിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇരുപത്താറുകാരനായ ഒസാമ മരണത്തിനു കീഴടങ്ങിയത്. അര്‍ദ്ധരാത്രിയിലുള്‍പ്പെടെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ക്കൊക്കെ ആശ്വാസം നല്‍കിക്കൊണ്ട് ഈ കൊറോണക്കാലത്ത് ഉസാമ തുടര്‍ച്ചയായി ഡ്യൂട്ടിയിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ആശുപത്രിയില്‍

മാപ്പിളസാഹിത്യത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച മഹാമനുഷ്യനായിരുന്നു വിബി വള്ളിക്കുന്ന്

എഴുത്ത്:  റഷീദ് പരപ്പനങ്ങാടി ഒരു സമുദായത്തിന്റേതെന്ന നിലയില്‍ പലപ്പോഴും ആത്മീയതയുടെ പരിവേഷത്തോടെ ചുരുങ്ങിപ്പോവുമായിരുന്ന ഒരു സാഹിത്യ ശാഖയെ -മാപ്പിള സാഹിത്യത്തെ അടിവേരോടെ പിഴുതെടുത്ത് സമ്പൂര്‍ണ്ണ സാഹിത്യ മേഖലയുടെ കണ്ണിയായി ചേര്‍ത്ത് വെച്ച മഹാമനുഷ്യനായിരുന്നു വി ബി എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടിരുന്ന ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. മാലയും പടപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും കല്യാണപ്പാട്ടുകളും വരികള്‍ക്കിടയിലൂ ചികഞ്ഞെടുത്ത് ദേശീയതയുടെയും അധിനിവേശ വിരുദ്ധ പോരാളികളുടെ ഉള്ളിലെ ഊര്‍ജ്ജ്മായി പരിണമിക്കുന്നതിന്റെയും ചരിത്രം സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു ബാലകൃഷ്ണന്‍ മാഷ്. മാപ്പിള സാഹിത്യ മേഖലയില്‍ മാത്രമല്ല

പുതുതലമുറ-മാറുന്ന ജീവിതവും മൂല്യങ്ങളും, സാധ്യതകളും പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി

പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ സാംസ്‌കാരിക വേദി പുതുതലമുറ – മാറുന്ന ജീവിതവും മൂല്യങ്ങളും, സാധ്യതകളും പ്രശ്‌നങ്ങളും എന്ന

നവോത്ഥാന കേരളം പാവക്കുളം ക്ഷേത്രത്തിലെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു.!

”നിങ്ങളുടെ സിന്ദൂരം നാളെയുണ്ടായേക്കാവുന്ന കലാപങ്ങളില്‍ നിന്ന് ഒരുപക്ഷെ നിങ്ങളെ രക്ഷിച്ചേക്കാം.പക്ഷെ ആ കലാപത്തിന് ധൈര്യമുണ്ടാക്കിക്കൊടുക്കുന്നതില്‍ നിങ്ങളണിയുന്ന സിന്ദൂരക്കുറിക്ക് പങ്കുണ്ട്”. സിന്ദുരത്തിലൂടെ ഒളിച്ചുകടത്തിയ രാഷ്ട്രീയത്തെ കുറിച്ച് അധ്യാപകനും എഴുത്തുകാരനുമായ വികെ ജോബിഷിന്റെ ശ്രദ്ധേയമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചരിത്രത്തിലെ ചില സന്ദര്‍ഭങ്ങള്‍ നമുക്ക് കണ്ണാടി നോക്കാനുള്ള അവസരങ്ങള്‍ കൂടിയാണ്. അങ്ങനെയാണെങ്കില്‍ വിശ്വഹിന്ദു പരിഷത്തിന്റെ മാനേജ്‌മെന്റ് ഭരിക്കുന്ന എറണാകുളത്തെ പാവക്കുളം ശിവക്ഷേത്രത്തിലെ സ്ത്രീകള്‍ നമുക്കിടയില്‍ ചിലരെങ്കിലും അറിയാതെ പിന്തുടരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീകരമായ അകമാണ് വെളിച്ചത്താക്കിയിരിക്കുന്നത്.ആ അകത്ത് നമ്മളില്‍ പലരുടെയും

അഞ്ചാമത് കേരള സാഹിത്യോത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് പ്രൗഡോജ്വല തുടക്കം

കോഴിക്കോട്: സംവാദങ്ങളുടേയും ആശയങ്ങളുടെയും ആഘോഷങ്ങളുടെയും ഉത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. അഞ്ചാമത് കേരള സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദത്തിലൂടെ മാത്രമേ ബോധത്തെളിമ ഉണ്ടാവുകയുള്ളുവെന്നും അത്തരമൊരു ബോധം നമ്മുടെ സമൂഹത്തിന് പണ്ടേയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതില്‍ കെ.എല്‍.എഫ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്ന ചിന്ത മുതലാളിത്തത്തിന്റേതാണെന്നും ജീവിക്കാനുള്ളത് ലഭ്യമാക്കുന്ന ഭൂമിയെപ്പോലും നശിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട്ട്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് 2020 ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് വെച്ച് നടക്കും. നാല് ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ബഹുഭാഷാ സാഹിത്യോത്സവവും ബൃഹത്തായ സാംസ്‌കാരിക കൂട്ടായ്മയുമാണ്. പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എതാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. സ്പെയിനാണ് അതിഥി രാജ്യം. സ്പെയിനില്‍നിന്ന്് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഇത്തവണ തമിഴാണ് അതിഥിഭാഷ.

പരപ്പനങ്ങാടിയില്‍ ജനുവരി 9ന് ഭരണഘടന സംരക്ഷണ സദസ്സ്

പരപ്പനങ്ങാടി: പൗരത്വ ഭേദഗതി നിയമം , സിആര്‍സി, കാശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഇന്ത്യനവസ്ഥയില്‍ പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. ജനുവരി 9ന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ചിറമംഗലത്ത് വെച്ചായിരിക്കും സദസ് നടക്കുക. ചിന്തകരും പ്രഭാഷകരുമായ എ.പി.അഹമ്മദ്, ജംഷീദലി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

ഇന്ത്യയില്‍ അവശേഷിച്ചിട്ടുള്ള സ്വതന്ത്രമായി സംസാരിക്കാവുന്ന സത്യസന്ധമായി സ്വയം ആവിഷ്‌കരിക്കാവുന്ന ഒരേ ഒരു പ്രദേശം കേരളമാണെന്ന് കവി കെ സച്ചിദാനന്ദന്‍.

ഇന്ത്യയില്‍ അവശേഷിച്ചിട്ടുള്ള സ്വതന്ത്രമായി സംസാരിക്കാവുന്ന സത്യസന്ധമായി സ്വയം ആവിഷ്‌കരിക്കാവുന്ന ഒരേ ഒരു പ്രദേശം കേരളമാണെന്ന് കവി കെ സച്ചിദാനന്ദന്‍.

ഇന്ത്യയില്‍ ആരുടെ പൗരത്വത്തിനാണ് പാര്‍ക്കുന്ന ഭൂമിയുടെ അടിയാധാരം സാക്ഷ്യം പറയുക?

ആരുടേതാണീ ഇന്ത്യ? ഷിജു ദിവ്യ എഴുതുന്നു…. നാടുകടത്തപ്പെടുന്നത് രാഷ്ട്രീയമെന്ന പ്രക്രിയ തന്നെയാണ് ആരാണ് പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാവാന്‍ പോവുന്നത്? 2019 IFFK യില്‍ നിന്ന് മടങ്ങും മുമ്പ് കൈരളി തിയറ്ററിന്റെ ഒഡേസപ്പടവുകളിരുന്ന് ഇതു കുറിക്കുമ്പോള്‍ ഞാന്‍ ട്രൂ നൂണ്‍ , നോ മാന്‍സ് ലാന്‍ഡ്, ലെമണ്‍ ട്രീ തുടങ്ങിയ നിരവധി സിനിമകള്‍ ഓര്‍ത്തു. മുള്ളുവേലികള്‍ , വൃത്താകൃതിയുള്ള സീലു ചാര്‍ത്തി ബോട്ടുകളിലും ട്രക്കുകളിലും ഡീപ്പോര്‍ട്ട് ചെയ്യുന്ന മനുഷ്യര്‍ , അവരലയുന്ന ആരുടേതുമല്ലാത്ത ഭൂമികള്‍. എങ്ങോട്ട് ചൂണ്ടണമെന്നറിയാത്ത കൗമാരം

error: Content is protected !!
Scroll to Top