സാംസ്കാരികം

പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ – എം ബഷീറിന്റെ കവിതാ സമാഹാരം ബെന്യാമിൻ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി സ്വദേശി എം.ബഷീറിൻ്റെ  കവിത സമാഹാരമായ പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു. ഓൺലൈൻ വഴി ആഗസ്റ്റ് 30നായിരുന്നു പ്രകാശനം. നവമാധ്യമങ്ങളിൽ നിരന്തരം കവിതകൾ എഴുതി വന്നിരുന്നു എം.ബഷീർ. മനുഷ്യൻ്റെ പ്രശ്നങ്ങളേയും പ്രണയങ്ങളേയും സ്വപ്നങ്ങളേയുമൊക്കെ കവിതയുടെ വരികളിൽ ബഷീർ ചാലിച്ചെടുത്തിരുന്നു. സമീപകാല കവിതകളിൽ ആ വരികളൊക്കെ ഏറെ ശ്രദ്ദേയമായിത്തീർന്നിരുന്നു. പ്രവാസ ജീവിതത്തിൽ നിന്നും വഴിമാറി ബഷീർ തന്നെ ഒരു കവിതയായി രൂപാന്തരപ്പെടുകയായിരുന്നു.നിരന്തരം കവിതകളുടെ പ്രവാഹമായിത്തീരുന്ന എഴുത്തിൻ്റെ ആദ്യസമാഹാരമാണ് ബെന്യാമിനിലൂടെ നിർവ്വഹിക്കപ്പെടുന്നത്. ഡി.സി ബുക്സാണ് […]

യുക്കുലേലെ എന്ന മനോഹരമായ പേരുള്ള സംഗീതോപകരണത്തെ പരിചയപ്പെടാം…

ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിച്ച പഴയ, എന്നാല്‍ പുത്തന്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റാണ് യുക്കുലേലെ. ലൂറ്റ് കുടുംബത്തിലെ അംഗമായ ഇവന്‍ രണ്ടാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലില്‍ ഉത്ഭവിച്ച ഒരു സ്ട്രിംഗ് ഉപകരണമാണ്. കാഴ്ച്ചക്ക് നാല് സ്ട്രിങ്ങുകള്‍ ഘടിപ്പിച്ച ഒരു കുഞ്ഞന്‍ ഗിറ്റാര്‍. എന്നാല്‍ ഗിറ്റാറിനെ അപേക്ഷിച്ച് എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ കഴിയുന്നതും ഒട്ടുമിക്ക യൂത്തന്‍ ഗായകരും ഉപയോഗിക്കുന്ന ഒരു ഐറ്റം. യുക്കുലേലെയുടെ ചരിത്രത്തിലേക്ക് എത്തി നോക്കിയാല്‍ ആളൊരു വിദേശിയാണ്. ഉത്ഭവം പോര്‍ച്ചുഗലിലാണെങ്കിലും ആള്‍ അറിയപ്പെടുന്നത് ഹവായിയന്‍ ഇന്‍സ്ട്രുമെന്റായാണ്.കാരണം,

സുഹറ പടിപ്പുര നിര്യാതയായി

മലപ്പുറം:  എഴുത്തുകാരിയും, അധ്യാപികയുമായ സുഹറ പടിപ്പുര(41) നിര്യാതയായി. കോവിഡ്‌ രോഗം ബാധിച്ച്‌ നെഗറ്റീവ്‌ ആയതിന്‌ ശേഷം ന്യൂമോണിയ ബാധിച്ച്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം കരുവാരക്കുണ്ട്‌ ഇരിങ്ങാട്ടരി സ്വദേശിനിയാണ്‌. അടക്കാക്കുണ്ട്‌ ക്രസന്റ്‌ എച്ചഎസ്‌ സ്‌കൂള്‍ അധ്യാപികയായ സുഹറ വാര്‍ റൂം ഡ്യട്ടിയിലിരിക്കെയാണ്‌ കോവിഡ്‌ ബാധിതയായത്‌. പുരോഗമന കലാസാഹത്യസംഘം പുരസ്‌കാരം, എംഎല്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഇനി കനല്‍പക്ഷികള്‍ പാടട്ടെ. ഇന്ത്യ എന്റെ രാജ്യമാണ്‌ തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍ ഭര്‍ത്താവ്‌ ; അബ്ദുല്‍ ഷുക്കൂര്‍(അധ്യാപകന്‍), മകള്‍;

തീർത്ഥയാത്ര ബാക്കിയാക്കി ബാപ്പാക്ക മടങ്ങി….

സ്‌മരണ; സനില്‍ നടുവത്ത്‌ വേദനിപ്പിക്കുന്ന ഒരു വാർത്തയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് സജീവൻ പറഞ്ഞത് – ബാപ്പാക്ക പോയി. ഞാനൊന്നമ്പരന്ന് പോയി… ഒപ്പം നടന്ന തലമുറക്കാരെക്കാൾ ബാപ്പാക്കയുടെ വേർപാട് വേദനിപ്പിക്കുന്നത് എന്നേയും സജീവനേയും, പരപ്പനങ്ങാടി മുഹമ്മദ് സ്മാരക വായനശാലയിലെ പുതിയ തലമുറയിലെ പ്രവർത്തകരെയുമായിരിക്കാം. അങ്ങിനെയായിരുന്നു ബാപ്പാക്ക. പിന്നിൽ നടന്നു വന്ന പുതിയ തലമുറയെ ചേർത്തു നിർത്തി വാ തോരാതെ രാഷ്ട്രീയവും പുതിയ പുസ്തകങ്ങളും ചർച്ചക്ക് വെച്ചൊരാൾ. തറയിൽ മുഹമ്മദ് എന്ന ബാപ്പാക്ക. ഒരു കൈയിൽ പുസ്തകവും മറുകൈയിൽ കമ്യൂണിസ്റ്റ്

സച്ചിദാനന്ദനോടൊപ്പമാണ്‌ ..! പക്ഷേ…. നാടകപ്രവര്‍ത്തകന്‍ റഫീഖ്‌ മംഗലശ്ശേരിയുടെ കുറിപ്പ്‌ ചര്‍ച്ചയാകുന്നു

മോദിയേയും അമിത്‌ ഷായെയും വിമര്‍ശച്ചതിന്റെ പേരില്‍ പ്രശസ്‌ത കവി സച്ചിദാനന്ദനെ ഫേസ്‌ ബുക്ക്‌ വിലക്കിയിതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ വ്യത്യസ്‌തമായ ഒരു ഫേസ്‌ബുക്ക്‌ കുറിപ്പ്‌ ചര്‍ച്ചയാകുന്നു. നാടകപ്രവര്‍ത്തകന്‍ റഫീഖ്‌ മംഗലശ്ശേരിയുടെതാണ്‌ കുറിപ്പ്‌. സച്ചിദാനന്ദനൊപ്പമെന്ന്‌ പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ തന്റെ നാടകം മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന്‌ പിന്‍വിലിക്കേണ്ടിവന്നപ്പോല്‍ ആദ്യം ഒപ്പം നിന്ന കവി പിന്നീട്‌ പിന്‍മാറിയതിനെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. റഫീഖ്‌ മംഗലേേശ്ശരി സംവിധാനം ചെയ്‌ത കിത്താബ്‌ എന്ന നാടകം ജില്ലാ സ്‌കൂള്‍ കലോത്സവേദിയില്‍ ഒന്നാം സ്ഥാനം ലഭിച്ചെങ്ങിലും മതമൗലിക വാദികളുടെ

ഉപ്പളയിലെ ഉമ്മാ…നമ്മുടെ പാര്‍ട്ടി ജയിച്ചിട്ടുണ്ട്‌…അരിയും പെന്‍ഷനും മുടങ്ങാതെ തന്ന അരിവാളിന്‌്‌ വോട്ട്‌ ചെയ്യാനെത്തിയ ഉമ്മയുടെ അനുഭവം പങ്കുവെച്ച്‌ വി.കെ ജോബിഷ്‌

തന്റെ പോളിങ്ങ്‌ ഡ്യൂട്ടിക്കിടെയുണ്ടായ ഒരു അവസ്‌മരണീയമ അനുഭവം പിണറായി സര്‍ക്കാരിന്റെ ഉജ്ജ്വലമായ രണ്ടാം വരവില്‍ ഓര്‍ത്തെടുത്ത സാസംസ്‌കാരിക പ്രവര്‍ത്തകനായ വി.കെ ജോബിഷിന്റെ കുറിപ്പ്‌ വൈറലലാകുന്നു. തെരഞ്ഞെടുപ്പ്‌ ദിവസം വോട്ടുചെയ്യാനാവിശ്യമായ തിരിച്ചറിയല്‍ രേഖകള്‍ തന്റെ ഓര്‍മ്മ നഷ്ടമായ ഭര്‍ത്താവിന്റെ കയ്യിലായതിനാല്‍ വോട്ട്‌ചെയ്യാനാകാതെ വിഷമസന്ധിയിലായ ഉമ്മയുടെ അനുഭവം പങ്കുവെക്കുകയാണ്‌ ജോബിഷ്‌ ഈ കുറിപ്പിലൂടെ. തിരിച്ചറിയില്‍ രേഖകളുടെ രാഷ്ട്രീയവും, പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴം എത്ര സാധാരണക്കാരുടെ മൂല്യമുള്ള രാഷ്ട്രീയത്തിന്റെ ഉത്‌പന്നമാണമെന്നുമുള്ള ചിത്രം വരച്ചുകാട്ടുന്നുണ്ട്‌ ഈ ഫേസ്‌ബുക്ക്‌ കുറിപ്പ്‌. ആദ്യം രേഖകളില്ലാതെ എത്തിയ

അവര്‍ക്ക് ജീവിക്കാന്‍ എത്ര പണം വേണം?

എത്രയോ കഥകള്‍ കേട്ടുറങ്ങിയ അച്ഛന്റെ നെഞ്ചിലാണ് ആ കുഞ്ഞ് മുഖമമര്‍ന്ന് ശ്വാസം കിട്ടാതെ, ആലിംഗനമെന്ന് കരുതിയ കഴുത്തുഞെരിക്കലില്‍ പിടഞ്ഞു തീര്‍ന്നത്.

നിങ്ങള്‍ക്കും പഠിക്കാം മ്യൂറല്‍, ഗ്ലാസ് പെയിന്റിങ്ങ്, അതും സൗജ്യന്യമായി

കാലിക്കറ്റ് സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 3-ന് ആരംഭിക്കുന്ന സൗജന്യ മ്യൂറല്‍ ആന്റ് ഗ്ലാസ് പെയ്ന്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ സ്വയം വഹിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

യു കലാനാഥന്‍ മാസ്റ്റര്‍ക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡ്

പ്രശസ്ത എഴുത്തുകാരനും യുക്തിവാദി സംഘം നേതാവുമായ യു കാലാനാഥന്‍ മാസ്‌ററര്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. സാഹിത്യരംഗത്തെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. 30,000രൂപയും സാക്ഷ്യപത്രവും,പൊന്നാടയും ഫലകവുമാണ് അവാര്‍ഡ്. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനങ്ങളുടെ നേതൃനിരയിലെ പ്രവര്‍ത്തിച്ചിരുന്ന കലാനാഥന്‍ മാസ്റ്റര്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയാണ്. നേരത്തെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ആത്മാവ് സത്യമോ, മിഥ്യയോ?, ഏകസിവില്‍കോഡ് എന്നിവി അദ്ദേഹത്തിന്റെ കൃതികളാണ്. നിരവധി ശാസ്ത്രലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 26 വരെ http://postercontest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. വിഷയം: ‘ഇനിയും മുന്നോട്ട് ക്ഷേമ, വികസന രംഗങ്ങളില്‍ കേരളത്തിന്റെ പാത’. പോസ്റ്ററുകള്‍ 8 ഇഞ്ച് x8 ഇഞ്ച് സൈസില്‍ വേണം തയാറാക്കേണ്ടത്. ഒരു പോസ്റ്ററിന്റെ പരമാവധി സൈസ് 25 എംബി ആയിരിക്കണം. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അപ്ലോഡ് ചെയ്യപ്പെടുന്ന പോസ്റ്ററുകള്‍ ഈ മേഖലയിലെ വിദഗ്ധര്‍ കണ്ട് വിലയിരുത്തി സമ്മാനങ്ങള്‍

error: Content is protected !!
Scroll to Top