പാമ്പ് കടിയേറ്റ് മരിച്ച 13-കാരി 3മാസം മുമ്പ് ബലാത്സംഗത്തിനിരയായതായി കണ്ടെത്തല്‍ ; 78-കാരന്‍ അറസ്റ്റില്‍

ചെന്നൈ: തിരുവള്ളൂരില്‍ 13-കാരിയെ ബലാത്സംഗം ചെയ്തതിന് 78-കാരന്‍ അറസ്റ്റില്‍. തമിഴ്നാട്ടില്‍ പാമ്പു കടിയേറ്റു മരിച്ച പതിമൂന്നുകാരി ബലാത്സംഗത്തിന് ഇരയായിരുന്നതായി വെളിപ്പെടുത്തല്‍. പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരണമടഞ്ഞതിനുശേഷമാണ് പീഡനവിവരം പുറത്തുവന്നതും പ്രതിയെ അറസ്റ്റുചെയ്തതും.

മരണമടഞ്ഞ പെണ്‍കുട്ടിയുടെ അച്ഛനുമമ്മയും നേരത്തേ മരിച്ചതാണ്.  അമ്മാവനോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുശേഷം ഗ്രാമത്തിലെ യുവാക്കളുടെ ഇടയില്‍ പെണ്‍കുട്ടിയുടെ പീഡനദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തത്. 3 മാസം മുമ്പാണ് 78 കാരന്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ മൂന്ന് മാസം മുമ്പ് സന്ദര്‍ശനത്തിന് എത്തിയ അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവ് ഇത് രഹസ്യമായി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.

കഴിഞ്ഞദിവസം പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ യുവാവ് ഈ വീഡിയോ സുഹൃത്തുക്കളുമായി പങ്കുവെച്ചു. ബാലികയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലായിരുന്നു അത്. പീഡനവീഡിയോ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചപ്പോഴാണ് പോലീസ് രംഗത്തുവന്നതും പ്രതിയെ അറസ്റ്റുചെയ്തതും. വീഡിയോ പങ്കുവെച്ചതിന് യുവാക്കളുടെപേരിലും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം പാമ്പുകടിയേറ്റതുതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top