യാത്ര

രാജ്യത്തെ എട്ട്‌ ബീച്ചുകള്‍ക്ക്‌ ബ്ലൂ ഫ്‌ളാഗ്‌ പദവി; കേരളത്തില്‍ നിന്ന്‌ കോഴിക്കോട് കാപ്പാടും

ലോകത്തെ മികച്ച പരിസ്ഥിതി സൗഹൃദ കടല്‍ തീരങ്ങളില്‍ ഒന്നായി തെരഞ്ഞടുത്ത്‌ കോഴിക്കോട്‌ കാപ്പാട്‌ ബീച്ചും . രാജ്യാന്തര ബ്ലൂ ഫ്‌ളാഗ്‌ സര്‍ട്ടിഫിക്കേറ്റ്‌ ആണ്‌ ഇപ്പോള്‍ കാപ്പാട്‌ തീരത്തിന്‌ ലഭിച്ചിരിക്കുന്നത്‌. സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം, മാലിന്യമുക്തം തുടങ്ങി 33 മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന്‌ ഉറപ്പു വരുത്തിയ ശേഷമാണ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുക. ഇന്ത്യയില്‍ ശിവരാജ്‌പൂര്‍(ഗുജറാത്ത്‌). കാസര്‍കോട്‌, പാടുബദ്രി(കര്‍ണാടക) കാപ്പാട്‌ (കേരളം) , റുഷിഗുണ്ട(ആന്ധ്രാ പ്രദേശ്‌) ഗോള്‍ഡന്‍ ബീച്ച്‌ (ഒഡീഷ), രാധാ നഗര്‍( ആന്റമാന്‍ ആന്റ്‌ നിക്കോബാര്‍ ദീപ്‌) എന്നീ […]

കന്യാകുമാരി കേരള ഹൗസിന് തറക്കല്ലിട്ടു

കെ.ടി.ഡി.സി കന്യാകുമാരിയിൽ നിർമ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തറക്കല്ലിട്ടു. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള 34 മുറികളുള്ള ഗസ്റ്റ് ഹൗസാണ് കേരള ടൂറിസത്തിന്റെ അഭിമാന ചിഹ്നമായി കന്യാകുമാരിയിൽ ഒരുങ്ങുന്നത്. 17.6 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. മൾട്ടി കുസീൻ റെസ്റ്റോറന്റാണ് ഇതിനോടനുബന്ധിച്ച് ഒരുക്കുക. പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നേരത്തെ നൽകിയെങ്കിലും തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാനുണ്ടായിരുന്നത് ചെറിയ കാലതാമസം ഉണ്ടാക്കി.

തലസ്ഥാനം ചുറ്റാന്‍ ബസും ടൂര്‍ പാക്കേജുകളുമായി ഡി.റ്റി.പി. സി.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ചുറ്റാന്‍ ആധുനിക സീറ്റിംഗ് സൗകര്യങ്ങളോടുകൂടിയ ബസുമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ബസിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ടൂറിസം വകുപ്പിന്റെ 24 പേര്‍ക്കിരിക്കാവുന്ന എ.സി. ബസാണ് ഡി.റ്റി.പി.സി. കണ്ടക്റ്റഡ് ടൂര്‍ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. അനന്തപുരി ദര്‍ശന്‍ എന്ന

കാനഡ, ഒരു നിശബ്ദ ശാലീന സുന്ദരി….സറീന ഷമീറിന്റെ യാത്രാകുറിപ്പ്

ജീവിതം, അനുഭൂതികളുടെ മഹാപ്രപഞ്ചം. ഇവിടെ നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് ഞാനറിയുന്നു. എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന ഒരു കാനഡ യാത്ര കഴിഞ്ഞ് ഞാനും കുടുംബവും തിരിച്ചെത്തി. അല്‍ഹംദുലില്ലാഹ്….. കാനഡ, ഒരു നിശബ്ദ ശാലീന സുന്ദരി, ഒരുതരം ശ്മശാനമൂകതയാണ് ഈ നാടിന്റെ മുഖമുദ്ര. കൈയെത്തും ദൂരത്താണെന്ന് തോന്നിക്കുന്ന തനി നീലിമയുള്ള അതിവിശാലമായ ആകാശം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരോ മരവും വീടും പുഴയും, എന്തിന്, ആകാശപാളി പോലും ഒരു മികച്ച ഫ്രെയിമാവാന്‍ സാധ്യതയുള്ളവ. ഒരമ്മ

ചിതറാള്‍ : ചിതറിയ ചരിത്രത്താള്‍

കന്യാകുമാരി ജില്ലയിലെ പൗരാണിക ജൈനഗുഹാക്ഷേത്രമായ ചിതറാളിലേക്ക് ഒരു മനോഹരമായ യാത്ര ചിതറാള്‍ : ചിതറിയ ചരിത്രത്താള്‍ തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ കുഴിന്തുറ ജംഗഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചരിത്രമുറങ്ങുന്ന ‘ചിതറള്‍’ ജൈനക്ഷേത്രത്തിലെത്താം. പ്രദേശവാസികള്‍ ‘ മലൈകോവില്‍’ എന്നുവിളിക്കുന്ന ക്ഷേത്രവും ചുറ്റുമുള്ള മലയും ‘തിരുച്ചാരണാത്തുമല’ എന്ന ചരിത്രനാമത്തിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലാണ് ചിതറാള്‍ എന്ന ഗ്രാമം. തിരുവനന്തപുരത്തുനിന്നും വളരെയടുത്തുളള ഈ സ്ഥലം ചരിത്രാന്വേഷികളായ വിനോദസഞ്ചാരികള്‍ക്ക് എറെ പ്രിയങ്കരമാണ്. ഏത് സീസണിലും മലയുടെ

വയനാട്ടിലേക്ക് തുരങ്ക പാത യാഥാർത്ഥ്യമാകുന്നു 

സംസ്ഥാനത്തിന് പൊതുവേയും മലബാർ മേഖലയ്ക്ക് പ്രത്യേകിച്ചും സമഗ്രവികസനത്തിന് കാരണമാകുന്ന ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ  ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും നിർമ്മാണത്തിനുമായി സർക്കാരിന്റെ  സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിക്കൊണ്ട് GO(RT) No.212/19/PWD  dt 12.02 2019  നമ്പർ പ്രകാരം സർക്കാർ ഉത്തരവായി. കോഴിക്കോട് വയനാട് ജില്ലകളെ  ബന്ധിപ്പിക്കുന്ന തുരങ്കപാത,  തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  ആനക്കാംപൊയിലിന്  അടുത്തുള്ള സ്വർഗ്ഗം കുന്നിൽ ആരംഭിച്ച്  വയനാട്ടിലെ കള്ളാടിയിലാണ് അവസാനിക്കുന്നത്.  വനഭൂമി നഷ്ടപ്പെടുത്താതെ 6.5 കിലോമീറ്റർ മല തുരന്ന് 

നിലമ്പൂര്‍ നെടുങ്കയത്ത് വിനോദസഞ്ചാരികള്‍ക്ക് അപ്രഖ്യാപിത വിലക്ക്

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കരുളായി നെടുങ്കയത്തേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് വനം വകുപ്പ് നിര്‍ത്തിവെച്ചു. വേനല്‍ക്കാലത്ത് കാട്ടുതീ തടയാനും, പുഴ മലിനമാകാതിരിക്കാനും വനംവകുപ്പ് ഇങ്ങോട്ടുള്ള പ്രവേശനം വിലക്കാറുണ്ട്. ഇത് സാധാരണ വാര്‍ത്താമാധ്യമങ്ങളിലൂടെ അറിയ്ിപ്പ് നല്‍കിയിട്ടാണ് ചെയ്യാറ്. എന്നാല്‍ ഇത്തവണ യാതൊരു അറിയിപ്പും നല്‍കാതെ ഇവിടെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് വന്നതോടെ നിരവധി വിനോദസഞ്ചാരികള്‍ ചെറുപുഴ ചെക്ക്‌പോസ്റ്റ് വരെയെത്തി മടങ്ങുന്നത് പതിവായിരിക്കുകായണ്. കഴിഞ്ഞ പണിമുടക്ക് ദിവസങ്ങളില്‍ വളരെയധികം പേര്‍ ഇത്തരത്തില്‍ ഇവിടെയെത്തി മടങ്ങി. ജനുവരി ഒന്നുമുതലാണ് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

error: Content is protected !!
Scroll to Top