പ്രാദേശികം

50,000 രൂപയ്ക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്യുമ്പോള്‍ രേഖ വേണം;കോഴിക്കോട് ജില്ലയില്‍ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപ

കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്ര ചെയ്താല്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇരു ടീമുകളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയാണ്. എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള […]

നിയമസഭ തെരഞ്ഞെടുപ്പ്; ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ നിയമിതരായ കേന്ദ്ര നിരീക്ഷകർ, ജില്ലാതല നോഡൽ ഉദ്യോഗസ്ഥർ, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവരുടെ യോഗം ഹോട്ടൽ വുഡ് ബൈൻ ഫോലിയേജിൽ ചേർന്നു. ജില്ലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നു വരുന്ന മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാർഗ നിർദേശങ്ങളും പാലിക്കണമെന്നും എല്ലാ സ്വകാഡുകളും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും നിരീക്ഷകർ നിർദേശിച്ചു. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന സമയത്ത് വീഡിയോ റെക്കോർഡിങ് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ആവിശ്യമാണെന്ന് നിരീക്ഷകർ നിർദ്ദേശിച്ചു. പെരുമാറ്റ ചട്ടലംഘനമില്ലാതെ സമാധാനപരമായി

പെരുന്നാള്‍ ആഘോഷം:ടൂറിസ്റ്റ് ബോട്ടുകള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം;പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്:പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് എല്ലാ ബോട്ടുടമകളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍: മതിയായ സുരക്ഷയില്ലാതെയും അനുവദിച്ചതിലധികം യാത്രക്കാരെ കയറ്റിയും സര്‍വീസ് നടത്തുന്ന ജലയാനങ്ങളുടെ വിവരം 0495-2414039 (സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസ്, കോഴിക്കോട്) നമ്പറില്‍ അറിയിക്കാം.

നിയമസഭാതെരഞ്ഞടുപ്പ് : അടിസ്ഥാന വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഇലക്ഷന്‍ കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കും സമ്മതിദായകര്‍ക്കും കൃത്യമായ വിവരങ്ങളും സഹായവും നല്‍കിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്റെ വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഒരുങ്ങി. സുവിധ പോര്‍ട്ടല്‍, എന്‍കോര്‍, സി-വിജില്‍, സക്ഷം എന്നിങ്ങനെയുള്ള ഈ ആപ്ലിക്കേഷനുകള്‍ക്ക് ഒപ്പം തന്നെ ഇവയുടെ വെബ്പോര്‍ട്ടലുകളും ഉപയോഗപ്പെടുത്താം.   സുവിധ പോര്‍ട്ടല്‍ – സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടിയുള്ള ആപ്ലിക്കേഷനാണിത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശം കൊടുക്കാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗം, റാലി നടത്തല്‍ എന്നിവയ്ക്ക് അനുമതി തേടാനും സുവിധ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം. എന്‍കോര്‍ –  തെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പ് ;നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍ എത്തിയ നിരീക്ഷകരെ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ഏഴ് നിരീക്ഷകരാണ് ഇന്ന് ജില്ലയില്‍ എത്തിയത്. പൊതു നിരീക്ഷകരായ വിശേഷ് സാരംഗല്‍, എം.ബി. രാജേഷ് ഗൗഡ, ചെലവ് നിരീക്ഷകരായ അനൂപ് കുമാര്‍ വെര്‍മ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, വിദ്യാ നൂപുര്‍,

വള്ളിക്കുന്നില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു

വള്ളിക്കുന്ന്:പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ സൗത്ത് കുന്നത്ത് പറമ്പ് സ്വദേശി അബ്ദുള്‍ അസീസ് (59) ആണ് മരിച്ചത്. ചെട്ടിപ്പടി മാധവാനന്ദവിലാസം സ്‌കൂളിന് സമീപത്തുള്ള വീട് പൊളിച്ച് മാറ്റുന്ന പ്രവൃത്തിക്കിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇന്ന് പകല്‍ രണ്ട് മണിയോടെയാണ് അപകടം.അപകടം നടന്നയുടന്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നിയമസഭാ തെരെഞ്ഞെടുപ്പ് മലപ്പുറം :ജില്ലയിലെ കണ്‍ട്രോള്‍ റൂം സജ്ജം

മലപ്പുറം:നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. സി-വിജില്‍, വെബ്കാസ്റ്റിംഗ്, കൂടാതെ എന്‍ക്വയറി, ഹെല്‍പ് ഡെസ്‌ക്, പരാതിപരിഹാര കണ്‍ട്രോള്‍ റൂം എന്നിവയടങ്ങുന്ന ജനറല്‍ കണ്‍ട്രോള്‍ റൂമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കണ്‍ട്രോള്‍ റൂമിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ടീമുകളെയാണ് നിയമിച്ചിട്ടുള്ളത്. പൊതുജനങ്ങളില്‍ നിന്നും പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ സ്വീകരിക്കുന്നതിനാണ് സി-വിജില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

error: Content is protected !!
Scroll to Top