മരണം ഏകാന്തയെഴുതുന്നു
കൗമാരം വിടപറയുന്ന, യൗവനത്തിന്റെ ആഗ്നേയ വസന്തത്തിലേക്ക് മൊട്ടിട്ടുതുടങ്ങുന്ന കാലം. അന്ന് ‘ആശയവിസ്‌ഫോടനങ്ങള്‍’നടത്തി തെരുതെരെ എഴുതിയ എഴുത്തുകളെ രണ്ടായി തിരിക്കാം. ഒന്ന് അന്തമില്ലാത്ത ചിന്താ ഭ്രാന്തിന്റെ പരപ്പിലേക്കും രണ്ടാമത്തേത് പ്രണയഭ്രാന്തിന്റെ ഭാസുരതയിലേക്കും തുറക്കുന്ന ഹൃദയങ്ങള്‍.










