Section

malabari-logo-mobile

മൂന്നര പതിറ്റാണ്ടിന്റെ തര്‍ക്കത്തിന് പരിഹാരം;വെന്നിയൂര്‍ വാക്കുളം റോഡ് യാഥാര്‍ത്ഥ്യമാകുന്നു

HIGHLIGHTS : തിരൂരങ്ങാടി: മൂന്നര പതിറ്റാണ്ട് കാലത്തെ തര്‍ക്കത്തിന് വിരാമമിട്ട് വെന്നിയൂര്‍-വാളക്കുളം റോഡിലെ തര്‍ക്കത്തിന് പരിഹാരമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡ...

തിരൂരങ്ങാടി: മൂന്നര പതിറ്റാണ്ട് കാലത്തെ തര്‍ക്കത്തിന് വിരാമമിട്ട് വെന്നിയൂര്‍-വാളക്കുളം റോഡിലെ തര്‍ക്കത്തിന് പരിഹാരമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ സാനിധ്യത്തില്‍ പാണക്കാട് നടന്ന ചര്‍ച്ചയിലാണ് തര്‍ക്കത്തിന് പരിഹാരമായത്. കോഴിക്കല്‍ കുഞ്ഞു ഹാജിയുടെ മക്കളായ മൊയ്തീന്‍ എന്ന കുഞ്ഞാപ്പു, മുത്തു, മന്‍സൂര്‍ എന്നിവര്‍ റോഡിനായി 14 അടി സ്ഥലം വിട്ട് നല്‍കാന്‍ സമ്മതമറിയിച്ചതോടെയാണ് തര്‍ക്കത്തിന് പരിഹാരമായത്.

വെന്നിയൂര്‍ ടൗണില്‍ നിന്നും വാളക്കുളത്തേക്ക് പാറത്ത് കൂടിയുള്ള റോഡില്‍ 1985-ലാണ് തര്‍ക്കം ഉടലെടുത്തത്. ഇവിടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ ഇരുവിഭാഗമായി ചേര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മുതല്‍ കോടതികളില്‍ നടക്കുന്ന കേസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ എത്തി നില്‍ക്കുകയായിരുന്നു. ഈ കേസ് പിന്‍വലിച്ചാണ് പാണക്കാട് വെച്ച് ചര്‍ച്ചക്ക് ഇരുവിഭാഗവും തയ്യാറായത്.

sameeksha-malabarinews

വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞീതു ഹാജി വിട്ട് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് ഇന്ന് പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടമായ മുസ്ലിംലീഗ് ഓഫീസും റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു നല്‍കാന്‍ തങ്ങള്‍ നിര്‍ദ്ധേശിച്ചിട്ടുണ്ട്. ഇതോടെ വെന്നിയൂര്‍ ടൗണ്‍ കമ്മിറ്റി ഓഫീസ് റോഡ് വികസനത്തിന് വിട്ട് നല്‍കാന്‍ കമ്മിറ്റിയും തങ്ങളെ സമ്മതം അറിയിച്ചു.
ഇതോടെയാണ് മൂന്നര പതിറ്റാണ്ടായി നിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായത്.

പാണക്കാട് നടന്ന ചര്‍ച്ചയില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ, പി ഉബൈദുള്ള എം.എല്‍.എ, പി.ഐ അഹമ്മദ് ഹാജി, കെ.പി മുഹമ്മദ് കുട്ടി, സി കുഞ്ഞന്‍ ഹാജി, തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.പി ഹംസ, വി.എം മജീദ്, യു.കെ മുസ്തഫ മാസ്റ്റര്‍, എ.വി ബഷീര്‍, കെ.ടി മൂസ, എം സിദ്ധീഖ്, കെ.പി അന്‍വര്‍ എന്നിവരും സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!