നിര്‍ഭയ കേസ്; വധശിക്ഷയ്ക്ക് വീണ്ടും സ്റ്റേ

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്ക് വീണ്ടും സ്റ്റേ. വധശിക്ഷ നാളെ നടപ്പിലാക്കില്ല. മരണവാറണ്ട് കോടതി സ്‌റ്റേ ചെയ്തു. പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍തി സമര്‍പ്പിച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവു എന്നാണ് ചട്ടം.

ജനുവരി നാലിനാണ് നിര്‍ഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ ഫെബ്രുവരി 1 ന് നപ്പാക്കാന്‍ കോടതി ഉത്തരവിട്ടത്.

2012 ഡിസംബര്‍ 16 നാണ് ഓടുന്ന ബസ്സില്‍ വെച്ച് ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി ലൈംഗീകമായി ആക്രമിച്ചത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിച്ചു.

Share news
error: Content is protected !!
Scroll to Top