HIGHLIGHTS : മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യമുക്തമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായിറങ്ങി. തെക്കുമ്പാ ട് പ്രദേശത്തുകൂടി ഒഴുകി പന്തലൂർ പു...
മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യമുക്തമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായിറങ്ങി. തെക്കുമ്പാ ട് പ്രദേശത്തുകൂടി ഒഴുകി പന്തലൂർ പുളിക്കലിനപ്പുറം കടലുണ്ടിപ്പുഴയിൽ ചേരുന്ന 5 കിലോമീറ്ററോളം വരുന്ന തോടും പരിസരവുമാണ് നാട്ടുകാർ ശുചിയാക്കിയത്. മഞ്ചേരി മേഖലയിലെ ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകരും പന്തലൂർ ഹൈസ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് തോട്ടിലെ പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ നീക്കി.രാവിലെ 8 മണിക്ക് പന്തലൂർ ജി.എൽ.പി സ്കൂൾമൈതാനത്ത് ഒത്തുചേർന്ന പ്രവർത്തകർ വിവിധ സംഘങ്ങളായി വിദ്യാലയ പരിസരങ്ങൾ, റോഡുകൾ, അങ്ങാടികൾ, തറക്കാക്കുളം എന്നിവിടങ്ങളും ശുചിയാക്കി. നാടൻ പാട്ടുകളും പരിഷത് ഗാനങ്ങളും പാടിയായിരുന്നു സംഘങ്ങൾ സഞ്ചരിച്ചത്. ശേഖരിച്ച അജൈവ മാലിന്യങ്ങൾ കോഴിക്കോട‌് കോർപറേഷന്റെ ‘നിറവ‌്’ മാലിന്യസംസ‌്കരണ കേന്ദ്രത്തിലേക്ക് ലോറികളിലാക്കി കൊണ്ടുപോകും. കഴിഞ്ഞ ദിവസം ആനക്കയം പഞ്ചായത്തിലെ ആറ‌്, 12 വാർഡുകളിലെ 1200 വീടുകളിലെ അജൈവമാലിന്യങ്ങൾ ശേഖരിച്ച് സംസ‌്കരണകേന്ദ്രത്തിലേക്ക‌് അയച്ചിരുന്നു. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക‌് മാലിന്യം ശേഖരിച്ച‌് മൂന്നായി തരംതിരിച്ച് ചാക്കുകളിൽ നിറച്ചാണ് കയറ്റിയയച്ചത്. ജൈവമാലിന്യം ശേഖരിച്ച‌് വളമാക്കിമാറ്റുന്ന പദ്ധതിയെക്കുറിച്ചും ആലോചനയുണ്ട‌്.
ഏപ്രിൽ 21, 22 തിയ്യതികളിൽ പന്തലൂരിൽ വെച്ച് നടക്കുന്ന കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായാണ് കാക്കറത്തോട് നവീകരണം മൂന്ന് ഘട്ടമായി നടപ്പാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തംഗം എം. പ്രശാന്ത്, കെ.കെ. പുരുഷോത്തമൻ, പി.നാരായണൻ, അഡ്വ: അനൂപ്, പി.പി. രാജേന്ദ്ര ബാബു, പി.ടി.ബിനോയ്, എം. അബ്ദുൾ അസീസ്, സന്തോഷ് മാസ്റ്റർ, വിജയലക്ഷമി ടീച്ചർ, കെ.എം.അബ്ദ.ുൾ റഹ്മാൻ, ഇ. അബ്ദുൽ മജീദ്, ഐ. ശ്രീധരൻ, ഐ. പി.നാരായണൻ എന്നിവർ നേതൃത്വം നൽകി.