തിരൂർ: ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ രോഗം മൂർച്ഛിച്ച അവസ്ഥയിൽ ചികിത്സക്കെതിയ 19 കാരിയിൽ നടത്തിയ പരിശോധനയിലാണ് സ്‌ക്രബ് ടൈഫസ് അഥവാ ചെള്ള് പനി കണ്ടെത്തിയത്. വിട്ടു മാറാത്ത പനി കാരണം നിരവധി ആശുപത്രികളിൽ ചികിത്സ തേടി എങ്കിലും രോഗം മൂർച്ഛിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷീണിതയായ 19 കാരിയെ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ആബിദ് കള്ളിയതിന്റെ മേൽ നോട്ടത്തിൽ രോഗിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വിവിധ തരത്തിലുള്ള ടെസ്റ്റുകൾ നടത്തി ചെള്ള് പനി സ്ഥിരീകരിക്കുകയായിരുന്നു എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ റിക്കെറ്റ്‌സിയ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേയ്ക്ക് പകരാം.
റിക്കെറ്റ്‌സിയ ബാക്ടീരിയ വാഹകരായ ജീവികള്‍ കടിക്കുന്ന ഭാഗം ചൊറിയുമ്പോള്‍ ആ ഭാഗം കൂടുതല്‍ തുറക്കപ്പെടും. ഇതുവഴി കൂടുതല്‍ ബാക്ടീരിയ ഉള്ളിലേയ്ക്ക് പ്രവേശിക്കുകയും രക്തധാരയില്‍ പുനരുല്‍പ്പാദനം നടത്തി വളരുകയും ചെയ്യുന്നു. മൂന്ന് തരത്തിലുള്ള ടൈഫസ് രോഗങ്ങളാണ് നിലവിലുള്ളത്. എപ്പിഡെമിക് ടൈഫസ്, എന്‍ഡെമിക് ടൈഫസ്, സ്‌ക്രബ് ടൈഫസ് എന്നിവയാണ് അവ. കടിച്ച ജീവിയ്ക്ക് അനുസരിച്ചാണ് എന്തുതരം ടൈഫസാണ് ബാധിച്ചിരിക്കുന്നത് എന്ന് വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. സാധാരണയായി വികസ്വര രാജ്യങ്ങളിലും ദാരിദ്ര്യവും ശുചിത്വമില്ലായ്മയും നിലനില്‍ക്കുന്ന പ്രദേശങ്ങളിലുമാണ് ടൈഫസ് രോഗം സാധാരണയായി കാണപ്പെടുന്നത്. രോഗം കണ്ടെത്തിയാല്‍ എത്രയും വേഗം ചികിത്സ തേടുകയെന്നത് പ്രധാനമാണ്. സമയത്ത് ചികിത്സ ലഭിക്കാത്ത പക്ഷം മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
ഓറിയെന്റാ സുറ്റ്‌സുഗമൂഷി എന്ന ബാക്ടീരിയയാണ് സ്‌ക്രബ് ടൈഫസിന് കാരണമാകുന്നത്. നായുണ്ണി പോലെയുള്ള ചെള്ളുവര്‍ഗ്ഗ ജീവികളുടെ ലാര്‍വാ അവസ്ഥയിലാണ് ഇത് കാണപ്പെടുന്നത്. രണ്ട് രീതിയില്‍ ഒരാളിന് രോഗബാധയുണ്ടാകാം. രോഗത്തിന് കാരണമാകുന്ന ജീവികള്‍ കടിക്കുന്നതിനാല്‍ ത്വക്കിലൂടെ പകരുന്നു എന്നതിന് പുറമെ അവയുടെ വിസര്‍ജ്യങ്ങളിലൂടെയും ബാക്ടീരിയ പകരുന്നു. പേനോ ചെള്ളോ കടിച്ച് രക്തം കുടിക്കുകയായിരുന്ന ഭാഗത്ത് ചൊറിയുന്നതിലൂടെ അവയുടെ വിസര്‍ജ്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ബാക്ടീരിയ സൂക്ഷ്മ മുറിവുകളിലൂടെ ഒരാളിന്റെ രക്തധാരയില്‍ പ്രവേശിക്കുന്നുവടകരയില്‍ പുതുതായി രോഗം ബാധിച്ച മേമുണ്ട കാവഞ്ചേരി സ്വദേശി 19 കാരിക്ക് വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയും രൂക്ഷമായതോടെയാണ് ചികിത്സ തേടിയത്. തലവേദന, പനി, തണുത്തുവിറയ്ക്കല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് ചെള്ളുപനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. കഠിനമായ തലവേദന, 102.2 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതലുള്ള കഠിനമായ പനി, മുതുകിലോ മാറിടത്തിലോ തുടങ്ങി എല്ലായിടത്തും വ്യാപിക്കുന്ന തിണര്‍പ്പ്, ബുദ്ധിമാന്ദ്യം, യാര്‍ത്ഥ്യബോധമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകള്‍ക്കുള്ള അലര്‍ജി, കഠിനമായ പേശിവേദന തുടങ്ങിയവയാണ് എപ്പിഡമിക് ടൈഫസിന്റെ രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ ഏറ്റവും അടുത്ത ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്നും വിദഗ് ദ്ധർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുറഹിമാൻ കോട്ടുമല, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ആബിദ് കള്ളിയത്, വൈസ് ചെയർമാൻ കീഴേ ടതിൽ ഇബ്രാഹിം ഹാജി, ഡയറക്ടർ വാഹിദ് കൈപ്പാടത്, അഡ്മിനിസ്ട്രേറ്റർ എം വി കോയക്കുട്ടി, പി ആർ ഒ ശംസുദ്ധീൻ കുന്നത് തുടങ്ങിയവർ സംബന്ധിച്ചു.




