ഇന്തോനേഷ്യയില്‍ ഭൂകമ്പം;46 മരണം;നിരവധി പേര്‍ക്ക് പരിക്ക്

സിയാന്‍ജൂര്‍, ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ ഭൂകമ്പം.കുറഞ്ഞത് 46 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പം 5.6 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മണ്ണിടിച്ചിലുകള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, പശ്ചിമ ജാവയിലെ സിയാന്‍ജൂര്‍ മേഖലയിലാണ് ഉച്ചയ്ക്ക് ശേഷം ഭൂചലനം ഉണ്ടായത്, തലസ്ഥാനമായ ജക്കാര്‍ത്ത വരെ ഇത് അനുഭവപ്പെട്ടു, പരിഭ്രാന്തരായ നിവാസികള്‍ തെരുവിലേക്ക് ഓടുകയായിരുന്നു വെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഏറ്റവും പുതിയ ഡാറ്റയുസരിച്ച്, 46 പേര്‍ കൊല്ലപ്പെട്ടു. പല പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും. 700 ഓളം പേര്‍ക്ക് പരിക്കേറ്റതായും,’ സിയാന്‍ജൂറിന്റെ പ്രാദേശിക ഭരണകൂടത്തിന്റെ തലവന്‍ ഹെര്‍മന്‍ സുഹര്‍മാന്‍ ബ്രോഡ്കാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് മൃതദേഹങ്ങള്‍.

ഭൂകമ്പത്തെത്തുടര്‍ന്ന് പട്ടണത്തിലെ സയാങ് ആശുപത്രിയില്‍ വൈദ്യുതിയില്ലാതിരുന്നതിനാല്‍ ഇരകളെ ഓപ്പറേഷന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

എഎഫ്പിക്ക് ലഭിച്ച ദൃശ്യങ്ങള്‍ പ്രകാരം നാട്ടുകാര്‍ പിക്കപ്പ് ട്രക്കുകളിലും മോട്ടോര്‍ ബൈക്കുകളിലും ഇരകളെ ആശുപത്രിയിലെത്തിച്ചു.

വൈദ്യുതി ഇപ്പോഴും തകരാറിലാണെന്നും രോഗികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമാണെന്നും സുഹര്‍മാന്‍ പറഞ്ഞു.

ഭൂകമ്പത്തില്‍ ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാം, പല ഇന്തോനേഷ്യക്കാരെയും പോലെ ഒരേ പേരില്‍ അറിയപ്പെടുന്ന ഭരണത്തിന്റെ വക്താവ് ആദം എഎഫ്പിയോട് പറഞ്ഞു.

നഗരത്തിലെ കടകള്‍ക്കും ആശുപത്രിക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിയാന്‍ജൂരിലെ നിരവധി കെട്ടിടങ്ങള്‍ അവയുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതായും തെരുവുകളില്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുന്നതുമായ അവസ്ഥയാണെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. നഗരത്തിന് പുറത്തുള്ള ഗ്രാമവാസികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്ന് സുഹര്‍മാന്‍ മുന്നറിയിപ്പ് നല്‍കി.

‘ഞങ്ങള്‍ നിലവില്‍ ഈ ആശുപത്രിയില്‍ അടിയന്തരാവസ്ഥയിലുള്ള ആളുകളെ കൈകാര്യം ചെയ്യുന്നു. ഗ്രാമങ്ങളില്‍ നിന്ന് ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വന്നുകൊണ്ടിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

സിയാന്‍ജൂര്‍ പ്രദേശത്ത് 14 പേരെങ്കിലും മരിച്ചതായി ഇന്തോനേഷ്യയുടെ ഡിസാസ്റ്റര്‍ ചീഫ് സുഹര്യാന്റോ പറഞ്ഞു, എന്നാല്‍ ഇപ്പോഴും പൂര്‍ണവിവരം ലഭ്യമല്ല.

 

Share news
error: Content is protected !!
Scroll to Top