പുതിയ അഴിമതി കേസ് ലാലു പ്രസാദ് യാദവിനെതിരെ 15 ഇടത്ത് സി.ബി.ഐ റെയ്ഡ്

ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും പുതിയ അഴിമതി കേസ്. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസില്‍ കുറ്റം ചുമത്തിയത്. പാറ്റ്‌നയിലും ഡല്‍ഹിയിലുമടക്കം 15 ഇടങ്ങളില്‍ സി.ബി.ഐ റെയ്ഡ് ആരംഭിച്ചു.

റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ റെയില്‍വേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമനായ സംഭവങ്ങളുണ്ടായത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയ ജനതാദള്‍ മേധാവിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണങ്ങളുമായി സി.ബി.ഐ രംഗത്തുവന്നിരുക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top