ഇന്ത്യന്‍ എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കര്‍ പുരസ്‌കാരം

ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കര്‍ പുരസ്‌കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാന്‍ഡിനാണ് പുരസ്‌കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്. ഡെയ്‌സി റോക് വെലാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്‌സി റോക് വെലും പങ്കിടും.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ.

1947ലെ ഇന്ത്യ-പാകിസ്താന്‍ വിഭജന കാലത്ത് ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്. പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വയോധികയുടെ ജീവിതമാണ് നോവലില്‍ അനാവൃതമാകുന്നത്.

2018ല്‍ പുറത്തിറങ്ങിയ ‘രേത് സമാധി’ ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ജര്‍മന്‍, കൊറിയന്‍, സെര്‍ബിയന്‍ ഭാഷകളിലേക്കെല്ലാം പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top