7 വയസ്സുകാരിയെ പീഡിപ്പിച്ച 63കാരന് 80 വര്‍ഷം കഠിനതടവ്

പെരിന്തല്‍മണ്ണ: ഏഴുവയസുകാരിയെ പീഡിപ്പിച്ച 63കാരന് 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴശിക്ഷയും വിധി ച്ചു. അങ്ങാടിപ്പുറം പട്ടിക്കുന്ന് താ മസിക്കുന്ന കട്ടിപ്പാറ ഇളതുരുത്തി യില്‍ രവീന്ദ്രനെയാണ് പെരിന്തല്‍ മണ്ണ അതിവേഗ കോടതി (രണ്ട്) ജഡ്ഡി എസ് സൂരജ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ ഷം അധിക തടവ് അനുഭവിക്ക ണം.

2020 ആഗസ്തിലാണ് കേസി നാസ്പദമായ സംഭവം. പ്രതി താമ സിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ വച്ച് പെണ്‍കുട്ടിക്ക് മിഠായി നല്‍കി പീഡിപ്പി ച്ചെന്നാണ് പെരിന്തല്‍മ ണ്ണ പൊലി സരജിസ്റ്റര്‍ ചെയ്ത കേസ്. ഐപിസി 376, 376 (2) വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം തടവും 20000 രൂപ പിഴ യും രണ്ട് പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം തടവും 20000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. അ

തിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പെരി ന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടറായി രുന്ന രമാദേവി രജിസ്റ്റര്‍ചെയ്ത് കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായി രുന്ന സജിന്‍ ശശി, സി കെ നാ സര്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ത പി പരമേശ്വരത് ഹാജരായി. പ്രതി യെ തവനൂര്‍ സെന്‍ട്രല്‍ ജയിലി ലേക്ക് അയക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top