16000 കോടിയുടെ കുടിശ്ശിക പിരിക്കാനുള്ളപ്പോള്‍ സാധാരണക്കാരുടെ മേല്‍ വീണ്ടും നികുതി

MODEL 2 copyതിരു: സംസ്ഥാനത്ത് 1800 രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ളപ്പോള്‍ അതു സമഹാരിക്കാനുള്ള വഴികള്‍ തേടാതെയാണ് സര്‍ക്കാര്‍ കൂടുതല്‍ നികുതി ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് കണക്കുകള്‍.

2013 മാര്‍ച്ച് 31 വരെയുള്ള സിഎജി റിപ്പോര്‍ട്ട് പ്രകാരം 12,234 രൂപ പിരിച്ചെടുക്കാനുണ്ട്. ഇത് ഇപ്പോള്‍ 16,000 രൂപ കടന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. വ്യക്തികള്‍, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ കേന്ദ്രപൊതുമേഖല സ്ഥാനപനങ്ങള്‍ എന്നിവിയില്‍ നിന്നുള്ള കുടിശ്ശികയാണിത്. ഇതിന് പുറമെ മന്ത്രിമാര്‍ ഇടപെട്ട് നല്‍കിയ സ്റ്റേയില്‍ പെട്ട് അടക്കാതിരിക്കുന്നത തുകയും ആയരിക്കണക്കിന് കോടിയാണ്. ഇത്തരം സ്‌റ്റേകള്‍ കൂടുതലും ലഭിച്ചിരിക്കുന്നത് സ്വര്‍ണ്ണക്കടകള്‍ക്കാണ്. ഇതിന് പുറമെ കോഴി, ബേക്കറി മേഖലകളിലും ഇഷ്ടം പോലെ സ്‌റ്റേ അനുവദിച്ചിട്ടുണ്ട്.

ഇത്തരം സാധ്യതകള്‍ ഒന്നും ഉപയോഗപ്പെടുത്താതെയാണ് സര്‍ക്കാര്‍ സാധാരണക്കാരിലേക്ക് കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത്. കുടിവെള്ളം മുതല്‍ ഭൂനികുതി വരെയുള്ളവക്ക് അമ്പത് ശതമാനത്തിലധികമാണ് വര്‍ദ്ധന. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നല്‍കേണ്ട തുകയും കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Share news
error: Content is protected !!
Scroll to Top