Section

malabari-logo-mobile

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം

HIGHLIGHTS : PV Sindhu wins Swiss Open Badminton title

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. തായ്ലന്‍ഡ് താരം ബുസാനനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-16, 21-8. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലായിരുന്നിത്. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ കിരീടമാണ് സ്വിറ്റ്സര്‍ലന്‍ഡിലേത്. സയ്ദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ കിരീടം ജനുവരിയില്‍ സിന്ധു നേടിയിരുന്നു. തായ്‌ലന്‍ഡ് താരത്തെ 21-18, 15-21, 21-19 സ്‌കോറില്‍ തോല്‍പിച്ചായിരുന്നു സിന്ധു ഫൈനലില്‍ എത്തിയിരുന്നത്.

കിരീടം നേടിയ സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ യുവജനങ്ങള്‍ക്ക് പ്രചോദനം പകരുന്നതാണ് സിന്ധുവിന്റെ കിരീടമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

sameeksha-malabarinews

അതേസമയം ഫൈനലില്‍ ഇന്തോനേഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റി പ്രണോയിയെ തോല്‍പ്പിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ആണ് ജയം. സ്‌കോര്‍ 21-12, 21-18. ഏഷ്യന്‍ ഗെയിംസ് ചാംപ്യനാണ് ക്രിസ്റ്റി. 2016ലെ സ്വിസ് ഓപ്പണ്‍ ചാംപ്യനായ പ്രണോയ് ലോക റാങ്കിംഗില്‍ ഇരുപത്തിയാറും ജൊനാഥന്‍ എട്ടും റാങ്കുകാരാണ്. ഇന്ത്യയുടെ തന്നെ കെ ശ്രീകാന്തിനെ തോല്‍പിച്ചാണ് ജൊനാഥന്‍ ഫൈനലില്‍ എത്തിയത്.

പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്.പ്രണോയും വനിതകളില്‍ പി.വി.സിന്ധുവുമാണ് ഫൈനലില്‍ കടന്നിരുന്നത്. സെമിയില്‍ ഇന്തൊനീഷ്യയുടെ ലോക 5-ാം നമ്പര്‍ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26-ാം റാങ്കുകാരന്‍ പ്രണോയ് തോല്‍പിച്ചത്. സ്‌കോര്‍: 21-19,19-21,21-18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.

2017ല്‍ യുഎസ് ഓപ്പണ്‍ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലാണിത്. വനിതാ സെമിഫൈനലില്‍ തായ്ലന്‍ഡിന്റെ സുപാനിക കാറ്റതോങ്ങിനെയാണ് സിന്ധു തോല്‍പിച്ചത് (21-18,15-21,21-19).

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!