കോഴിക്കോട്: പ്രശസ്ത നിരൂപകനും സൗന്ദര്യശാസ്ത്ര ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. വി സുകുമാരന്‍(85) അന്തരിച്ചു. ലളിതവും ഹൃദ്യവുമായ ഭാഷയില്‍ നര്‍മം കലര്‍ത്തിയുള്ള ചിന്തകളാല്‍ മലയാള സാഹിത്യത്തില്‍ ഇടംനേടിയ എഴുത്തുകാരനായിരുന്നു. ഷൊര്‍ണൂരിനടുത്ത വാണിയംകുളത്തെ സ്വകാര്യ മെഡി. കോളേജ് ആശുപത്രിയില്‍ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. വിശ്രമത്തിനായി വ്യാഴാഴ്ചയാണ് ഷൊര്‍ണൂര്‍ കൈലിയാടുള്ള സഹോദരിയുടെ വീട്ടിലെത്തിയത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഗിരിനഗര്‍ സുരഭിയിലായിരുന്നു താമസം.
പാലക്കാട് സ്വദേശി എം പി നാരായണന്‍ നായരുടെയും വാവുള്ളിപ്പതി കല്യാണി അമ്മയുടെയും മകനായി 1936 സെപ്തംബര്‍ 30ന് ചെന്നൈയിലായിരുന്നു ജനനം. പാലക്കാട് ആലത്തൂരിലാണ് ഹൈസ്‌കൂള്‍ പഠനം. മദ്രാസ്, കേരള സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം. 1960ല്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ അധ്യാപകനായി. പിന്നീട് തൃശൂര്‍ കേരളവര്‍മ കോളേജിലേക്ക് മാറി. കേന്ദ്ര സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം 1996ല്‍ വിരമിച്ചു.
നാലുപതിറ്റാണ്ട് ഇന്ത്യയ്ക്കകത്തും വിദേശ സര്‍വകലാശാലകളിലും ഇംഗ്ലീഷ്, സാഹിത്യ അധ്യാപകനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി പുസ്തക നിരൂപണം നടത്തിയ അദ്ദേഹം ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം, നവസിദ്ധാന്തങ്ങള്‍, സ്ത്രീ: എഴുത്തും വിമോചനവും, വാക്കിന്റെ വജ്രസൂചി എന്നിവയാണ് പ്രസിദ്ധ കൃതികള്‍. ശക്തി തായാട്ട്, സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. ദേശാഭിമാനി വാരികയില്‍ സാഹിത്യ നിരൂപണത്തെക്കുറിച്ചും വാരാന്തപ്പതിപ്പില്‍ ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുമുള്ള പംക്തികള്‍ ദീര്‍ഘകാലം എഴുതിയിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗവും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
ചെറുകഥാകൃത്ത് പരേതയായ കുമുദം സുകുമാരനാണ് ഭാര്യ. മക്കള്‍: ഡോ. അജിത് സുകുമാരന്‍ (യു കെ), അനൂപ് സുകുമാരന്‍ (ബാങ്കോക്). മരുമക്കള്‍: ഡോ. രജിത(യുകെ), ദീപ(ബാങ്കോക്). സഹോദരങ്ങള്‍:




