HIGHLIGHTS : ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്ന് തീരുമനിക്കെണ്ടെന്ന് മലയരയസഭ സംസ്ഥാന ജനറല്‍ സക്രെട്ടറി പികെ സജീവ്. ...
ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്ന് തീരുമനിക്കെണ്ടെന്ന് മലയരയസഭ സംസ്ഥാന ജനറല്‍ സക്രെട്ടറി പികെ സജീവ്. ഇന്നലെ രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലഅരയര്‍ക്ക് നല്‍കണമെന്ന് പറഞ്ഞതിന് മറുപടിയായായണ് മലയരയനേതാവിന്റെ മറുപടി. തന്റെ ഫേയ്ബുക്ക് പേജിലാണ് സജീവ് രാഹുലിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
മകരവിളകിക് ഇനി മുതല്‍ മല അരയര്‍ക്ക് നല്‍കണമെന്നും മറ്റവകാശങ്ങള്‍ പറഞ്ഞ് മലഅരയന്‍മാരെ തെറ്റ്ദ്ധരിപ്പിക്കരുതെന്നുമായിരുന്നു രാഹുലിന്റെ നിലപാട്.
മകരവിളക്കും പിടിച്ച് അകലെ നില്‍ക്കണ്ടവരല്ല മലഅരയന്‍മാരടക്കമുള്ള ദ്രാവിഡ ജനതയെന്നും അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ എന്തൊക്കെ ആരാധന ചെയ്യണമെനന് അവര്‍ തീരുമാനിക്കുമെന്നും നിങ്ങളായിട്ട് തെറ്റുദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നുമായിരുന്നു സജീവ് പറഞ്ഞത്
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രാഹുൽ ഈശ്വരന്റെ പ്രസ്താവന കണ്ടു…
മകരവിളക്ക് ഇനി മുതൽ മല അരയർക്കു നൽകണമെന്നും .. മറ്റവകാശങ്ങൾ പറഞ്ഞത് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും….
എനിക്കു പറയാനുള്ളത് .. ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ് .. ഞങ്ങടെ പൂർവികരുടെ ആരാധനാലയത്തിൽ നിങ്ങൾക്കെന്തു കാര്യം .. ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ എന്തെന്നു തീരുമാനിക്കണ്ട……
മകരവിളക്കും പിടിച്ച് അകലെ നിൽക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത .. അവർ നിർമ്മിച്ച ക്ഷേത്രത്തിൽ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവർ തീരുമാനിക്കും .. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്….
നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട…. പ്ലീസ്….