ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു

ദില്ലി: ആദ്യ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. കര, നാവിക, വ്യോമസേനകളെ യോജിപ്പിച്ച് നിര്‍ത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ബിപിന്‍ റാവത്ത് വ്യക്താക്കി.

ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ബിപിന്‍ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകന്‍ ഇനിമുതല്‍ ബിപിന്‍ റാവത്ത് ആയിരിക്കും. മൂന്ന് വര്‍ഷമാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ കാലാവധി.

Share news
error: Content is protected !!
Scroll to Top