മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം;7 മരണം;39 പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ഗോരെഗാവിലെ 7 നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 7 പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 39 പേര്‍ എച്ച്ബിടിയിലും കൂപ്പര്‍ ആശുപത്രിയിലും ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോരേഗാവ് വെസ്റ്റിലെ ആസാദ് നഗറിലെ ജയ് ഭവാനി കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായതെന്ന് ബിഎംസി അറിയിച്ചു. തീപിടിത്തമുണ്ടായ താമസക്കാരെ ജോഗേശ്വരിയിലെ ട്രോമ സെന്ററിലേക്കും ജുഹുവിലെ സിവിക് നടത്തുന്ന കൂപ്പര്‍ ആശുപത്രിയിലേക്കും മാറ്റി.

അതേസമയം, മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദുഃഖം രേഖപ്പെടുത്തി. ”മുംബൈയിലെ ഗോരേഗാവില്‍ ഉണ്ടായ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയുന്നതില്‍ വേദനയുണ്ട്. ഞങ്ങള്‍ ബിഎംസി, മുംബൈ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്, എല്ലാ സഹായവും നല്‍കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം, പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,’ അദ്ദേഹം എക്സില്‍ എഴുതി.

 

Share news
error: Content is protected !!
Scroll to Top