Section

malabari-logo-mobile

ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രമിട്ട കേസില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്ക് പങ്ക്

HIGHLIGHTS : മംഗലാപുരം: ഫെയ്‌സ്ബുക്കില്‍ കാമുകിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ യുവാവ് അറസ്റ്റിലായ സംഭവം വഴിത്തിരിവിലേക്ക്. കേസന്വേഷണത്ത...

man-arrestമംഗലാപുരം: ഫെയ്‌സ്ബുക്കില്‍ കാമുകിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ യുവാവ് അറസ്റ്റിലായ സംഭവം വഴിത്തിരിവിലേക്ക്. കേസന്വേഷണത്തില്‍ ചില ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പങ്കും തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഈ സംഭവത്തില്‍ യുവാവിന്റെ ദുബായിലുള്ള കാമുകിക്കും പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

ഉഡുപ്പിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലിട്ടെന്ന കേസില്‍ ഇതെ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയും കട്പാടി സ്വദേശിയുമായ മുഹമ്മദ് യാസിറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ വിശദമായ ചുരുളഴിഞ്ഞത്.

sameeksha-malabarinews

ഈ വിവാദ ചിത്രങ്ങള്‍ ജനുവരി 10 നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജനുവരി 7 ന് മുഹമ്മദ് യാസിറിനെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി കൊളളയടിക്കുകയും ചെയ്തിരുന്നു. യുവതിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഇവരുടെ ഭീഷണി. തുടര്‍ന്ന് യാസിറിന്റെ ബൈക്കും മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തു. തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷം യാസിര്‍ ഈ സംഘത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. ഇതിനടുത്ത ദിവസങ്ങളിലാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

യാസിറിനെ ഭീഷണിപ്പെടുത്തി ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കാനായിരുന്നു കാമുകിയുടെ നിര്‍ദേശം. അതിനായി ഇവര്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണവും നല്‍കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഈ സംഭവത്തില്‍ പോലീസ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനായ പ്രദീപ് മെന്‍ഡനടക്കം എട്ടുപേരെ അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ മന്ത്രി സൊറാക്കയുടെ ഓഫീസ് ആക്രമിച്ചിരുന്നു.

അതെസമയം നഗ്നചിത്രങ്ങള്‍ ഇവര്‍ക്കെവിടെനിന്ന്കിട്ടി, ഇത് ആരാണ് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!