രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; പ്രിന്റു മഹാദേവിന് ജാമ്യം

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിന് ജാമ്യം. പേരാമംഗലം പൊലീസ് സ്റ്റേഷനിലായിരുന്നു ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്നലെ വൈകിട്ട് പ്രിന്റു ഹാജരായത്. കുന്നംകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ, പ്രിന്റു മഹാദേവനെ തിരഞ്ഞ് ബിജെപി തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടന്നിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഈ സാഹചര്യത്തിലാണ്, പ്രിന്റു ഹാജരായത്.

കെപിസിസി സെക്രട്ടറി സി സി ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് പ്രിന്റു മഹാദേവിനെതിരെ തൃശ്ശൂര്‍ പേരാമംഗലം പൊലീസ് കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവനെതിരെ പേരാമംഗലം പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാലിപ്പോള്‍ കോടതി പ്രിന്റുവിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റു നടത്തിയ വിവാദ പരാമര്‍ശം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top