വിവാഹ സല്‍ക്കാരത്തിനിടെ ഭക്ഷണത്തില്‍ തൊട്ട ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം

ലഖ്നൗ: ഗോണ്ടയിലെ വസീര്‍ഗഞ്ചില്‍ ഒരു വിവാഹ ചടങ്ങിനിടെ പാത്രങ്ങളില്‍ തൊട്ടതിന് 18 കാരനായ ദളിത് യുവാവിനെ അപമാനിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി.

സംഭവത്തില്‍ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റ യുവാവിന്റെ സഹോദരി രേണുവാണ് ശനിയാഴ്ച വൈകീട്ട് പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഇളയ സഹോദരന്‍ ലല്ല (18) വെള്ളിയാഴ്ച ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ‘സന്ദീപ് പാണ്ഡെ എന്നയാളുടെ വീട്ടിലാണ് വിരുന്ന് ഒരുക്കിയിരുന്നത്. ലല്ല തനിക്കായി ഒരു പ്ലേറ്റ് എടുത്തപ്പോള്‍ തന്നെ സന്ദീപും സഹോദരങ്ങളും ചേര്‍ന്ന് അവനെ ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ലല്ലയുടെ ജ്യേഷ്ഠന്‍ സത്യപാല്‍ അവനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അവനെയും മര്‍ദിച്ചു. അവന്റെ മോട്ടോര്‍ സൈക്കിള്‍ കേടുവരുത്തി,” എന്നും രേണു പറഞ്ഞു.

‘ശനിയാഴ്ച, സന്ദീപിന്റെയും സഹോദരന്മാരുടെയും പേരില്‍കേസ് എടുത്തു. ഈ വിവരം അറിഞ്ഞ പ്രതികള്‍ ഞങ്ങളുടെ വീട്ടില്‍ കയറി, ലല്ലയെ വീണ്ടും മര്‍ദ്ദിക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും രേണു ആരോപിച്ചു.

സന്ദീപ് പാണ്ഡെ, അമ്രേഷ് പാണ്ഡെ, ശ്രാവണ്‍ പാണ്ഡെ, സൗരഭ് പാണ്ഡെ, അജിത് പാണ്ഡെ, വിമല്‍ എന്നിവര്‍ക്കെതിരെ അശ്രദ്ധമായോ മനുഷ്യജീവനോ വ്യക്തി സുരക്ഷയോ അപകടത്തിലാക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, കലാപം തുടങ്ങിയ കുറ്റങ്ങള്‍ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗോണ്ട എഎസ്പി ശിവ് രാജ് പറഞ്ഞു. പാണ്ഡെ, അശോക് പാണ്ഡെ. എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തങ്ങള്‍ കേസ് അന്വേഷിക്കുകയാണെന്നും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top