Section

malabari-logo-mobile

കോവിഡ് വാക്സിന്‍ കുത്തിവെയ്പ് ; മലപ്പുറം ജില്ലയില്‍ രണ്ടാം ദിനം വാക്സിന്‍ സ്വീകരിച്ചത് 656 ആരോഗ്യ പ്രവര്‍ത്തകര്‍

HIGHLIGHTS : മലപ്പുറം : ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 656 പേര്‍ രണ്ടാ ദിനം വാക്സിന്‍ സ്വീകരിച്ചു. കോവിഡ് വാക്സിനേഷന്‍ രണ്ട് ദിനം പിന്നിടുമ്പോള്‍ ജില...

മലപ്പുറം : ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 656 പേര്‍ രണ്ടാ ദിനം വാക്സിന്‍ സ്വീകരിച്ചു. കോവിഡ് വാക്സിനേഷന്‍ രണ്ട് ദിനം പിന്നിടുമ്പോള്‍ ജില്ലയില്‍ മികച്ച പ്രതികരണമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രണ്ടാം ദിനത്തില്‍ വാക്സിന്‍ സ്വീകരിക്കാന്‍ 900 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. വാക്സിന്‍ സ്വീകരിക്കുവാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ചിലര്‍ സ്ഥലം മാറി പോകുകയും കുറച്ച് പേര്‍ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാം ദിനം വാക്സിനേഷന്‍ 100 ശതമാനമാവതെ പോയത്. വാക്സിനേഷന്റെ ആദ്യ ദിനം 155 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

ഒന്നാം ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 23,880 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 13,000 പേര്‍ക്ക് രണ്ടു ഡോസ് വീതം നല്‍കാനുള്ള വാക്സിന്‍ ജില്ലയില്‍ ലഭ്യമാണ്. ബാക്കിയുള്ളത് അടുത്ത ദിവസം തന്നെ എത്തും.

sameeksha-malabarinews

ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ്, തിരൂര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, പൊന്നാനി, മലപ്പുറം, കൊണ്ടോട്ടി താലൂക്ക് ആശുപത്രികള്‍, നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവില്‍ കുത്തിവെപ്പ് നല്‍കുന്നത്. ഒരു സ്ഥലത്ത് രജിസ്റ്റര്‍ ചെയ്തവര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വേറൊരു കേന്ദ്രത്തിലേക്ക് കുത്തിവെപ്പ് മാറ്റുന്നതാണ്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ ആണ് കുത്തിവെപ്പ് ഉണ്ടാവുക.

ഇതുവരെ കുത്തിവെപ്പ് എടുത്തവരില്‍ ആര്‍ക്കും തന്നെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല. ചിലര്‍ക്ക് നേരിയ പനി ഉണ്ടായി. ഇത് ഏത് കുത്തിവെപ്പ് എടുത്താലും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കുത്തിവെപ്പിനു ശേഷം എന്തെങ്കിലും പ്രശനം ഉണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനവും എല്ലാ കുത്തിവെപ്പ് കേന്ദ്രങ്ങളിലും ഒരുക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!