അന്തര്‍ദേശീയം

അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കും; വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം

അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള അഫ്ഗാന്‍ സാഹചര്യം യുഎന്നുമായി ഇന്ത്യ ചര്‍ച്ച ചെയ്തു. എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കാനുള്ള നടപടികളുടെ പുരോഗതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ സമിതി അവലോകനം ചെയ്തു. കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുമായി ഇന്നുമെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്നലെ നാല് മണിക്കൂറോളമാണ് നീണ്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ സ്ഥാനപതിയെ യോഗത്തിലേക്ക് ക്ഷണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ വിമാനങ്ങള്‍ തയാറാക്കി നിര്‍ത്താന്‍

താലിബാനെ അംഗീകരിച്ച് ചൈന

ബെയ്ജിംഗ്:അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ അംഗീകരിച്ച് ചൈന. താലിബാനെ ഭരണകേന്ദ്രമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. അഫ്ഗാനിസ്ഥാനുമായുള്ള സഹകരണവും സൗഹൃദവും ആഴപ്പെടുത്തുമെന്നാണ് ചൈനീസ് വക്താവ് അറിയിച്ചിരിക്കുന്നത്. ‘ചൈനയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് താലിബാന്‍ പലതവണ വ്യക്തമാക്കിയതായും അഫ്ഗാന്റെ പുനരുദ്ധാകണത്തിലും വികസനത്തിലും ചൈനയുടെ പങ്കാളിത്തം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.ഇതിനെ തങ്ങള്‍ സ്വാഗതം ചെയ്യും. എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ചൈന പൂര്‍ണമായും അംഗീകരിക്കുന്നു. സൗഹാര്‍ദപരവും സഹകരണത്തില്‍ ഊന്നിയതുമായ ബന്ധമാണ് ചൈന അഫ്ഗാനുമായി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നത്’

ഇനി ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍

കാബൂള്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ പേര് മാറ്റുന്നു. ഇനി മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും ആ രാജ്യം അറിയപ്പെടുക. കാബൂള്‍ കൊട്ടാരത്തില്‍ നിന്നും ഉടനെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് വിശദീകരണം താലിബാന്‍ കേന്ദ്രങ്ങളില്‍ നിന്നും വരുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ അഫഗാനിസ്ഥാനിലെ ജനങ്ങള്‍ കടുത്ത പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെ മുതല്‍ മറ്റ് രാജ്യങ്ങളില്‍ അഭയം തേടാന്‍ ആളുകള്‍ വിമാനത്താവളത്തിലേക്ക് പ്രവഹിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ

രാജ്യം വിടാന്‍ അഫ്ഗാനിലെ ജനങ്ങള്‍ വിമാനത്താവള റണ്‍വേയില്‍; വെടിയുതിര്‍ത്ത് സൈനികര്‍

കാബൂള്‍ : താലിബാന്‍ ഭരണത്തിലേക്ക് അഫ്ഗാനിസ്ഥാന്‍ നീങ്ങുമ്പോള്‍ കൂട്ടപ്പാലായനത്തിനൊരുങ്ങി ജനങ്ങള്‍. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതോടെ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷ്‌പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി വമാനത്താവളത്തിലേക്ക് ആയിരക്കണക്കിന് അഫ്ഗാനികളും, വിദേശികളും എത്തുന്നത്. വിമാന ടെര്‍മിനിലേക്ക് ആളുകള്‍ കയറിയതോടെയ സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. താലിബാന്‍ കാബൂളിലെ വിമാനത്താവളം കയ്യടിക്കിയിട്ടില്ല. Desperate situation unfolding at #Kabul airport this morning. pic.twitter.com/JlAWtTHPBy — Ahmer Khan (@ahmermkhan) August 16, 2021 അതിഗൗരവതരമായ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി

കാബൂള്‍ വളഞ്ഞ് താലിബാന്‍; പുറത്തേക്ക് കടക്കാന്‍ വ്യോമമാര്‍ഗ്ഗം മാത്രം

കാബൂള്‍; അഫ്ഗാനിസ്ഥാന്റെ തലസ്ഥാസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ സേന പ്രവേശിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്ടറുകള്‍ കാബൂള്‍ നഗരത്തിന് മുകളില്‍ സൈറണ്‍ മുഴക്കി പറക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ സൈനം കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചിട്ടില്ലെന്നും സമാധാനപരമായ ഒരു കൈമാറ്റമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതന്നും താലിബാന്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്ന ഖത്തറിലെ ദോഹയില്‍ നിന്നും അവരുടെ വ്യക്താവ് ഷഹീല്‍ പറഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ സൈന്യം എല്ലാ പ്രധാന ചെക്‌പോസ്റ്റുകളില്‍ നിന്നും പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ കാബൂളില്‍

error: Content is protected !!
Scroll to Top