പി എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം ;15000 ശമ്പളപരിധി സുപ്രീംകോടതി റദ്ദാക്കി

ദില്ലി:പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം .15000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ വിധി .ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ഭാഗികമായി ശരിവെച്ചു.

പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ 4 മാസം സമയം അനുവദിക്കുകയും ചെയ്തു .

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം 2014 സെപ്റ്റംബര്‍ ഒന്നിനു മുന്‍പ് ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. അതിനുമുന്‍പുള്ള അഞ്ചുവര്‍ഷത്തെ ശരാശരി ശമ്പളം ആയിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക.

60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതില്‍ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക.

 

Share news
error: Content is protected !!
Scroll to Top