
വത്തിക്കാൻ സിറ്റി : സുഡാനിൽ നിരപരാധികളായ മനുഷ്യർക്കുനേരെ നടക്കുന്ന ക്രൂരമായ ആക്ര മണങ്ങളെ അപലപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വടക്കൻ ഡാർഫർ പ്രവിശ്യയിലൈ എൽ ഫാഷറിൽ സ്ത്രീകൾക്കും കുട്ടികൾക്കുനേരെ ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നതായാണ് വിവരം. സംഘർഷം അവസാനിപ്പിക്കാനും മേഖലയിൽ സഹായമെത്തിക്കാനും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു.
എൽ ഫാഷർ പിടിച്ചെടുത്ത റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) വീടുകളും ആശുപത്രികളും ആക്രമിച്ചിരുന്നു. നിരവധി സ്ത്രീകളെ പീഡിപ്പിച്ചു.
ആശുപത്രിയിലെത്തിയ സൈനികർ ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയതാ യും റിപ്പോർട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




