പെഗാസസ്: നിപയ്ക്കിടയില്‍ വൈറോളജിസ്റ്റിന്റെ ഫോണും ചോര്‍ത്തിയത്തായി കണ്ടെത്തല്‍

ന്യൂഡല്‍ഹി:പെഗാസസ് ചാര സോഫ്‌റ്റ്വേര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപ്പെട്ടവരെക്കുറിച്ചുള്ള നാലാംഘട്ട വെളിപ്പെടുത്തല്‍ ഇന്നലെ പുറത്തുവന്നു. കേരളത്തില്‍ നിപ പടര്‍ന്നു പിടിച്ച നാളുകളില്‍ പ്രമുഖ വൈറോളജിസ്റ്റായ ഗഗന്‍ദീപ് കാംഗിന്റെയും ആരോഗ്യ സന്നദ്ധസംഘടനാ പ്രവര്‍ത്തകരുടെയും ഫോണുകളും ചോര്‍ത്തിയെന്ന് പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തി.

എന്നാല്‍, ഗഗന്‍ദീപിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി ചോര്‍ത്തല്‍ സ്ഥിരീകരിച്ചിട്ടില്ല.

ഇക്കാലയളവില്‍ത്തന്നെ നിപ വൈറസിനെക്കുറിച്ച് നിരീക്ഷണം നടത്തിയിരുന്ന മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഒരു വിദഗ്ധന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ടെന്ന് പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top