ഒഴൂരിലെ സ്വര്‍ണക്കവര്‍ച്ച: മുഖ്യ സൂത്രധാരന്‍ പിടിയില്‍

താനൂര്‍: ഒഴൂരില്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യ സുത്രധാരന്‍ പി ടിയില്‍. ആതവനാട് സ്വദേശി വീട്ടിക്കാട്ടു കൊലരികാട്ട് ഫൈസലാ (35)ണ് താനൂര്‍ പൊ ലീസിന്റെ പിടിയിലായത്. സംഭ വത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതി തിരിച്ച് നാട്ടിലെത്തിയപ്പോള്‍ കരിപ്പൂരില്‍ വച്ചാ ണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് രണ്ടിന് വൈകിട്ട് 4.30നാ യിരുന്നു കവര്‍ച്ച. കോഴിക്കോട് ശുഭ് ഗോള്‍ഡ് ഉടമ പ്രവീണ്‍ സിങ് രാജ്പു ത് സ്ഥാപന ത്തിലെ ജീവ നക്കാരനായ മഹേന്ദ്ര സി ങ് റാവുവി ന്റെ കൈവ ശം കച്ചവട ത്തിനായി ജ്വല്ലറികളി ലേക്ക് കൊടുത്തയച്ച രണ്ടുകി ലോ സ്വര്‍ണാഭരണങ്ങളും 43.5 ഗ്രാം ഉരുക്കിയ സ്വര്‍ണക്കട്ടിയുമാ ണ് പ്രതികള്‍ കവര്‍ന്നത്.

തിരൂരില്‍ ആരംഭിക്കുന്ന അമര്‍ ഗോള്‍ഡ് എന്ന ജ്വല്ലറിയി ലേക്കായി സ്വര്‍ണം കാണാനെ ന്ന വ്യാജേന മഹേന്ദ്ര സിങ് റാ വുവിനെ വിളിച്ചുവരുത്തി കാ റില്‍ തട്ടിക്കൊണ്ടുപോയി കൈയിലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന് ഒഴൂര്‍ ഭാഗത്ത് ഉപേക്ഷി ക്കുകയായിരുന്നു.

കവര്‍ച്ചാ സംഘത്തില്‍പ്പെട്ട നിറമരുതൂര്‍ വട്ടക്കിണര്‍ കുന്നത്ത് മുഹമ്മദ് റിഷാദ് (ബാപ്പുട്ടി- 32), തിരൂര്‍ പച്ചാട്ടിരി സ്വദേശികളായ തറയില്‍ മുഹമ്മദ് ഷാഫി (34), മര യ്ക്കാരകത്തു കളത്തില്‍പറമ്പില്‍ ഹാസിഫ് (35), താനൂര്‍ ആല്‍ബ സാര്‍ കുപ്പന്റെപുരയ്ക്കല്‍ റമീസ് (32), പട്ടാമ്പി ലിബര്‍ട്ടി സ്ട്രീറ്റ് പു തുമനതൊടി വിവേക് (25), മീനട ത്തൂര്‍ മന്നത്ത് നൗഫല്‍ (27), കാര്‍ ഓടിച്ച തിരുവേഗപ്പുറ സ്വദേ ശി മേലെപ്പാട്ടു രാജേഷ്, എളാരം കടപ്പുറം സ്വദേശി കോളിക്കാനക ത്ത് ഇസ്ഹാക്ക് എന്നിവരെ നേര ത്തെ അറസ്റ്റ് ചെയ്തിരുന്നു.

താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, എസ്‌ഐ എന്‍ ആര്‍ സു ജിത് എന്നിവരുടെ നേതൃത്വത്തിലു ള്ള സംഘമാണ് മുഖ്യപ്രതിയെ യും അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top