മൂസ്ലീം ലീഗ് കണ്ണൂര് പാര്‍ലമെന്റ് ഇലക്ഷന്‍ കണ്‍വെന്‍ഷനില്‍ കൂട്ടയടി

download

അടി നടന്നത് പാണക്കാട് തങ്ങളുടെയും ഇ അഹമ്മദിന്റെയും സാനിധ്യത്തില്‍

കണ്ണൂര്‍ മൂസ്ലീം ലീഗ് വിളിച്ചുചേര്‍ത്ത് കണ്ണുര്‍ പാര്‍ലിമെന്റ് മണ്ഡലം തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. ഉനനത പാര്‍ട്ടിനേതാക്കളായ ഇ അഹമ്മദിന്റെുയും കെപിഎ മജീദിന്റെയും സാനിധ്യത്തിലായിരുന്നു ചേരി തിരഞ്ഞുളള തല്ല്.

ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ആലക്കോട് സിഐയെ സ്ഥലം മാറ്റണെമെന്ന അണികളഉടെ ആവിശ്യം നേത്ൃത്വം ചെവികൊണ്ടില്ല എന്നാരോപിച്ചാണ് ഒരു വിഭാഗം കണ്‍വെന്‍ഷന്‍ ഹാളിനുളളില്‍ പ്രശനമുണ്ടാക്കിയത്. ഇ അഹമ്മദ് അടക്കമുള്ളവര്‍ ഇടപെട്ടിട്ടും ഇവര്‍ ശാന്തരായില്ല. ഇതിനിടെ വേദിക്ക് പുറത്തിറങ്ങിയ ജനറല്‍ സ്‌ക്രട്ടറി കെപിഎ മജീദിനെ പ്രവത്തകര് തടഞ്ഞു. ഇതേ തൂടര്‍ന്ന് മറ്റു പ്രവര്‍ത്തകര ഇവരെ അടിച്ച് പുറത്തിറക്കുകയായിരുന്നു. തൂടര്‍ന്ന് ഇരു വിഭാഗവും ചേരി തിരിഞ്ഞ് ഇരുപത് മിനിറ്റോളം തല്ലി. പിന്നീട് പോലീസിടപെട്ടതോടെയാണ് സംഘര്‍ഷത്തിനയവുവന്നത്.

സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുസ്ലീംലീഗ് ജില്ലാ സക്രട്ടറി അബ്ദദുറഹിമാന്‍ കല്ലായി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു.

Share news
error: Content is protected !!
Scroll to Top