മലപ്പുറം ജില്ലയില്‍ ഇന്ന് 968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വിഴ്ച്ച പാടില്ല: ജില്ലാ കലക്ടര്‍

മലപ്പുറം:  ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 01) 968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 879 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് നിലവില്‍ ജില്ലയിലുള്ളതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം കൂടുതല്‍ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലേത്. ഇക്കാര്യം ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

അതിനിടെ ഇന്ന് 602 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 17,209 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് ജനപങ്കാളിത്തോടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ചികിത്സാ സംവിധാനങ്ങള്‍ വിപുലമാക്കിവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നിരീക്ഷണത്തില്‍ 40,634 പേര്‍

40,634 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 5,997 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 551 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,769 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,70,700 സാമ്പിളുകളില്‍ 6,199 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 105 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലിപ്പറമ്പ്-9
ആലങ്കോട്-21
ആനക്കയം-6
അങ്ങാടിപ്പുറം-9
എ.ആര്‍ നഗര്‍-4
അരീക്കോട്-23
ആതവനാട്-6
ചാലിയാര്‍-1
ചേലേമ്പ്ര-8
ചെമ്മാട്-1
ചെറിയമുണ്ടം-1
ചെറുകാവ്-5
ചെറുമുക്ക്-1
ചേറൂര്‍-1
ചുങ്കത്തറ-6
എടക്കര-7
എടപ്പാള്‍-172
എടരിക്കോട്-4
എടവണ്ണ-5
എടയൂര്‍-6
എലംകുളം-2
പൊന്നാനി-2
ഇരിമ്പിളിയം-1
പറപ്പൂര്‍-1
മങ്കട-1
പുഴക്കാട്ടിരി-1
കാലടി-4
കല്‍പ്പകഞ്ചേരി-3
കണ്ണമംഗലം-3
വെട്ടത്തൂര്‍-1
കരിക്കാട്-4
കരുളായി-1
കരുവമ്പ്രം-1
കരുവാരക്കുണ്ട്-3
കാട്ടിപ്പരുത്തി-3
കാവനൂര്‍-19
കീഴാറ്റൂര്‍-2
കീഴ്പറമ്പ്-1
കോഡൂര്‍-3
കൊണ്ടോട്ടി-7
കൂട്ടിലങ്ങാടി-3
കോട്ടക്കല്‍-10
കുറുമ്പലങ്ങോട്-3
കുറുവ-5
കുറ്റിപ്പുറം-3
കുഴിമണ്ണ-6
മക്കരപ്പറമ്പ്-2
മലപ്പുറം-20
മമ്പാട്-3
മമ്പുറം-4
മങ്ങാട്ടിരി-5
മഞ്ചേരി-18
മങ്കട-6
മണ്ണാര്‍മല-1
മറാക്കര-3
മാറഞ്ചേരി-15
മയ്യനാട്-1
മേലാറ്റൂര്‍-4
മൂന്നിയൂര്‍-1
മൂര്‍ക്കനാട്-1
മൊറയൂര്‍-1
നന്നമ്പ്ര-4
നന്നംമുക്ക്-1
നിലമ്പൂര്‍-3
നെടിയിരുപ്പ്-2
നെടുവ-1
നിറമരുതൂര്‍-4
ഓടക്കയം-1
ഊര്‍ങ്ങാട്ടിരി-9
ഒതുക്കുങ്ങല്‍-1
ഒഴൂര്‍-1
പാലക്കാട്-2
പള്ളിപ്പറമ്പ്-1
പാങ്ങ്-1
പാണ്ടിക്കാട്-5
പറപ്പൂര്‍-6
പരപ്പങ്ങാടി-22
പെരിന്തല്‍മണ്ണ-9
പെരുമണ്ണ-2
പെരുമ്പടപ്പ്-4
പെരുവള്ളൂര്‍-2
പൊന്മള-4
പൊന്മുണ്ടം-2
പൊന്നാനി-18
പൂക്കോട്ടൂര്‍-2
പുല്‍പ്പറ്റ-12
പുളിക്കല്‍-5
പുല്ലൂര്‍-1
പുറത്തൂര്‍-1
പുഴക്കാട്ടിരി-1
രണ്ടത്താണി-2
താനാളൂര്‍-3
താനൂര്‍-12
തവനൂര്‍-6
തലക്കാട്-1
താഴെക്കോട്-2
തേഞ്ഞിപ്പലം-11
തെന്നല-1
തെയ്യാല-1
തിരുനാവായ-2
തിരൂരങ്ങാടി-6
തൂത-1
തൃക്കലങ്ങോട്-7
തൃക്കണ്ടിയൂര്‍-2
തൃപ്രങ്ങോട്-1
തിരൂര്‍-11
ഊരകം-1
വലമ്പൂര്‍-1
വാളംകുളം-1
വളാഞ്ചേരി-1
വളവന്നൂര്‍-6
വലിയങ്ങാടി-1
വള്ളിക്കുന്ന്-9
വട്ടംകുളം-106
വാഴക്കാട്-1
വാഴയൂര്‍-1
വഴിക്കടവ്-1
വെളിമുക്ക-9
വെളിയങ്കോട്-3
വേങ്ങര-8
വെന്നിയൂര്‍-1
വെട്ടത്തൂര്‍-2
വെട്ടം-4
വണ്ടൂര്‍-1
സ്ഥലം ലഭ്യമല്ലാത്തവര്‍-29
ഇതര ജില്ലക്കാര്‍-23

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

പെരിന്തല്‍മണ്ണ 01
മഞ്ചേരി 01

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

ചങ്ങരംകുളം-01
ആലങ്കോട് – 01
ആനക്കയം-01
അങ്ങാടിപ്പുറം-01
അരിപ്ര-01
ആതവനാട്-01
തലക്കാട്-01
എടപ്പാള്‍-06
എടവണ്ണ-02
ഇരിമ്പിളിയം-01
പെരിന്തല്‍മണ്ണ-01
കാളികാവ്-01
കരുവമ്പ്രം-01
കാവന്നൂര്‍-01
കൊണ്ടോട്ടി-02
കൂട്ടിലങ്ങാടി-01
കോട്ടക്കല്‍-01
കോട്ടയം-01
മലപ്പുറം-03
മങ്കട-02
മഞ്ചേരി-03
മൂന്നിയൂര്‍-03
മൂര്‍ക്കനാട്-01
നിറമരുതൂര്‍-01
പള്ളിക്കല്‍-02
പാണ്ടിക്കാട്-01
പരപ്പനങ്ങാടി-01
പറവണ്ണ-01
പെരുവള്ളൂര്‍-04
പൊന്നാനി-01
പൂക്കോട്ടൂര്‍-01
പുഴക്കാട്ടിരി-01
താനൂര്‍-01
തവനൂര്‍-01
ചെറിയമുണ്ടം-01
തിരുനാവായ-01
തിരൂര്‍-01
തൃപ്രങ്ങോട്-01
ഊര്‍ങ്ങാട്ടിരി-01
വളവന്നൂര്‍-01
വള്ളിക്കുന്ന് -01
വണ്ടൂര്‍-01
വട്ടംകുളം-11
വഴിക്കടവ്-01
വെളിമുക്ക്-01
വേങ്ങര-01
വണ്ടൂര്‍-01
സ്ഥലം ലഭ്യമല്ലാത്തവര്‍ -02.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

വണ്ടൂര്‍-01
പെരുവള്ളൂര്‍-01
മങ്കട-01
മഞ്ചേരി-01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

കുഴിമണ്ണ-01
തൃക്കലങ്ങോട്-01
പൂക്കോട്ടുംപാടം-01
ആലിപ്പറമ്പ്-01
മഞ്ചേരി-02ജാഗ്രതക്കുറവ് പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗ വ്യാപനം തടയുന്നതിന് സ്വയമുള്ള പ്രതിരോധത്തിന്റെ ആവശ്യകതയാണ് വര്‍ധിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയാണ് വേണ്ടത്. വീടുകളിലുള്‍പ്പെടെ നേരിട്ട് ഇടപഴകുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടതുണ്ട്. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. ഇങ്ങനെ ഇറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
error: Content is protected !!
Scroll to Top