40 വര്‍ഷത്തിന് ശേഷം ഇറാനില്‍ സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം നേരിട്ട് കണ്ടു

ടെഹ്‌റാന്‍: ഗ്യാലറിയെ ഇളക്കി മറിച്ച് നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇറാനില്‍ വനിതകള്‍ ഫുട്‌ബോല്‍ മത്സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തി. 1979 നു ശേഷം ആദ്യമായാണ് പുതുഷന്‍മാരുടെ മത്സരം കാണായി സ്ത്രീകള്‍ തെഹറ സ്റ്റേഡിയത്തില്‍ എത്തിയത്. മൂവായിരത്തോളം ഓളം മത്സരം കാണാനെത്തിയത്.

ഇറാന്‍-കംബോഡി മത്സരം കാണാനാണ് വനിതകള്‍ എത്തിയത്. വനികള്‍ക്ക് മാത്രമായി സ്റ്റേഡിയത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ചരിത്രമാറ്റത്തിന് കാരണമായത് സഹര്‍ കൊദയാരി എന്ന യുവതിയുടെ മരണമാണ്. ഇരുപൊത്തമ്പതുകാരിയായ ഇവര്‍ കളികാണാന്‍ പുരുഷ വേഷത്തില്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും അവര്‍ പിടിക്കപ്പെടുകയും പിന്നീട് കോടതി ശിക്ഷവിധിക്കുകയുമായിരുന്നു. എന്നാല്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കൊദയാരി ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു

Share news
error: Content is protected !!
Scroll to Top