നിക്ഷേപകരുടെ ഒരു കോടിയോളം രൂപ ഉപയോഗിച്ച് ഐപിഎല്‍ വാതുവെപ്പ്; പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍

മധ്യപ്രദേശ്: ഐപിഎല്ലില്‍ വാതുവെപ്പ് നടത്തി പോസ്റ്റ്മാസ്റ്റര്‍ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ. 12 കുടുംബങ്ങളുടെ പോസ്റ്റ് ഓഫീസിലെ സമ്പാദ്യമാണ് ഇതിനായി ഇയാള്‍ ഉപയോഗിച്ചത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു സബ് പോസ്റ്റ് ഓഫീസില്‍ സ്ഥിരനിക്ഷേപം നടത്താന്‍ നല്‍കിയ പണമാണ് വാതുവെപ്പിനായി പോസ്റ്റ്മാസ്റ്റര്‍ ഉപയോഗിച്ചത്.

ബിന സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റര്‍ വിശാല്‍ അഹിര്‍വാറിനെ മെയ് 20 ന് ബിന ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

ഫിക്സഡ് ഡെപ്പോസിറ്റ്(എഫ്.ഡി) അക്കൗണ്ട് തുടങ്ങാനെത്തിയവരുടെ പണം സ്വീകരിച്ച് അക്കൗണ്ട് തുറക്കാതെ എഫ്.ഡി. അക്കൗണ്ടിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റും പാസ് ബുക്കും നല്‍കിയായിരുന്നു കബളിപ്പിക്കല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഐപിഎല്‍ ക്രിക്കറ്റ് വാതുവെപ്പില്‍ പണം മുഴുവന്‍ നിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top