Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

HIGHLIGHTS : In Malappuram district, Kovid 19 was confirmed for another 202 persons

സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,867 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,217 പേര്‍ക്ക്
1,640 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 33,694 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 61 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,327 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

നിരീക്ഷണത്തിലുള്ളത് 33,694 പേര്‍

33,694 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,671 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 550 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 19 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 93 പേരും ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഒമ്പത് പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 68 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 192 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 733 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,875 പേര്‍ വീടുകളിലും 1,148 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

69,105 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 78,512 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 76,006 പേരുടെ ഫലം ലഭ്യമായതില്‍ 69,105 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,393 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

അരീക്കോട് സ്വദേശി (44), കാവനൂര്‍ സ്വദേശി (29), കാവനൂര്‍ സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശി (20), എടയൂര്‍ സ്വദേശി (65), എടപ്പറ്റ സ്വദേശി (41), മഞ്ചേരി സ്വദേശി (18), മഞ്ചേരി സ്വദേശി (19), താനാളൂര്‍ സ്വദേശി (65), പരപ്പനങ്ങാടി സ്വദേശി (10), താനൂര്‍ സ്വദേശി (48), പരപ്പനങ്ങാടി സ്വദേശി (27), പെരുവെള്ളൂര്‍ സ്വദേശി (18), എടരിക്കോട് സ്വദേശി (മൂന്ന്), കരുവാരക്കുണ്ട് സ്വദേശി (അഞ്ച്), കൊണ്ടോട്ടി സ്വദേശിനി (ഒമ്പത്), തുവ്വൂര്‍ സ്വദേശിനി (മൂന്ന്), കോട്ടക്കല്‍ സ്വദേശിനി (21), എരഞ്ഞിമങ്ങാട് സ്വദേശിനി (ഏഴ്), കോട്ടക്കല്‍ സ്വദേശി (52), ഇരിമ്പിളിയം സ്വദേശിനി (11), പൊന്നാനി സ്വദേശി (26), മഞ്ചേരി സ്വദേശി (20), പെരിന്തല്‍മണ്ണ സ്വദേശി (28), കണ്ണമംഗലം സ്വദേശി (42), ചേലേമ്പ്ര സ്വദേശി (29), പരപ്പനങ്ങാട് സ്വദേശി (38), പെരുവെള്ളൂര്‍ സ്വദേശി (39), പരപ്പനങ്ങാടി സ്വദേശി (14), ഏലംകുളം സ്വദേശിനി (45), ചേലേമ്പ്ര സ്വദേശിനി (35), തെന്നല സ്വദേശിനി (72), വെട്ടത്തൂര്‍ സ്വദേശിനി (ഒന്ന്), പെരിന്തല്‍മണ്ണ സ്വദേശിനി (46), കീഴാറ്റൂര്‍ സ്വദേശിനി (40), പെരിന്തല്‍മണ്ണ സ്വദേശിനി (72), എടവണ്ണ സ്വദേശിനി (24), അങ്ങാടിപ്പുറം സ്വദേശി (26), കോട്ടക്കല്‍ സ്വദേശി (55), നിറമരുതൂര്‍ സ്വദേശിനി (33), താനൂര്‍ സ്വദേശി (36), കല്‍പകഞ്ചേരി സ്വദേശി (38), വള്ളിക്കുന്ന് സ്വദേശി (22), പരപ്പനങ്ങാടി സ്വദേശിനി (41), വെട്ടം സ്വദേശിനി (32), താനൂര്‍ സ്വദേശിനി (27), അരീക്കോട് സ്വദേശിനി (34), മഞ്ചേരി സ്വദേശിനി (22), പെരിന്തല്‍മണ്ണ സ്വദേശിനി (12), ഐക്കരപ്പടി സ്വദേശിനി (19), തിരൂരങ്ങാടി സ്വദേശിനി (47), അരീക്കോട് സ്വദേശി (41), വാഴക്കാട് സ്വദേശിനി (അഞ്ച്), മൊറയൂര്‍ സ്വദേശി (32), താനൂര്‍ സ്വദേശിനി (28), വാഴയൂര്‍ സ്വദേശിനി (41), നിറമരുതൂര്‍ സ്വദേശി (32), കൊണ്ടോട്ടി സ്വദേശി (42), കൂട്ടിലങ്ങാടി സ്വദേശി (34), പയ്യനാട് സ്വദേശി (എട്ട്), കണ്ണമംഗലം സ്വദേശി (48), താനൂര്‍ സ്വദേശി (46), ഏലംകുളം സ്വദേശി (65), മംഗലം സ്വദേശി (55), പുളിക്കല്‍ സ്വദേശിനി (67), കോഡൂര്‍ സ്വദേശി (49), പെരുവെള്ളൂര്‍ സ്വദേശി (54), വാഴക്കാട് സ്വദേശിനി (എട്ട്), വഴിക്കടവ് സ്വദേശി (61), മഞ്ചേരി സ്വദേശി (47), അങ്ങാടിപ്പുറം സ്വദേശി (22), മഞ്ചേരി സ്വദേശി (29), ആലിപ്പറമ്പ് സ്വദേശി (54), തെന്നല സ്വദേശി (ഒമ്പത്), കരുവാരക്കുണ്ട് സ്വദേശി (36), പുളിക്കല്‍ സ്വദേശി (46), വള്ളിക്കുന്ന് സ്വദേശി (65), അരീക്കോട് സ്വദേശി (25), പാണ്ടിക്കാട് സ്വദേശി (21), പെരിന്തല്‍മണ്ണ സ്വദേശി (17), തെന്നല സ്വദേശി (35), കോട്ടക്കല്‍ സ്വദേശി (21), അരീക്കോട് സ്വദേശി (39), തെന്നല സ്വദേശി (16), വെട്ടത്തൂര്‍ സ്വദേശി (43), നിലമ്പൂര്‍ സ്വദേശി (48), പെരിന്തല്‍മണ്ണ സ്വദേശി (52), കണ്ണമംഗലം സ്വദേശിനി (70), കുഴിമണ്ണ സ്വദേശി (20), തുവ്വൂര്‍ സ്വദേശി (31), കോട്ടക്കല്‍ സ്വദേശി (49), പുളിക്കല്‍ സ്വദേശിനി (ഒമ്പത്), കുറുവ സ്വദേശി (27), മൂത്തേടം സ്വദേശി (26), തിരുവാലി സ്വദേശി (നാല്), പുളിക്കല്‍ സ്വദേശിനി (നാല്), പുളിക്കല്‍ സ്വദേശിനി (13), കൊട്ടപ്പുറം സ്വദേശി (36), മൂത്തേടം സ്വദേശി (44), മലപ്പുറം സ്വദേശിനി (30), എടരിക്കോട് സ്വദേശിനി (46), തെന്നല സ്വദേശി (68), അഞ്ഞാടിപ്പുറം സ്വദേശിനി (66), താനാളൂര്‍ സ്വദേശി (35), താനാളൂര്‍ സ്വദേശി (61), തുവ്വൂര്‍ സ്വദേശി (34), ഇരിമ്പിളിയം സ്വദേശിനി (38), തലക്കാട് സ്വദേശിനി (42), പെരിന്തല്‍മണ്ണ സ്വദേശി (32), താനൂര്‍ സ്വദേശിനി (ആറ്), കുഴിമണ്ണ സ്വദേശി (53), പുല്‍പറ്റ സ്വദേശി (39), വണ്ടൂര്‍ സ്വദേശി (59), താനൂര്‍ സ്വദേശിനി (39), കുറുവ സ്വദേശി (24), മൂത്തേടം സ്വദേശിനി (39), പൂക്കോട്ടൂര്‍ സ്വദേശിനി (33), മഞ്ചേരി സ്വദേശിനി (40), അരീക്കോട് സ്വദേശിനി (14), അരീക്കോട് സ്വദേശി (36), എടയൂര്‍ സ്വദേശിനി (49), അരീക്കോട് സ്വദേശിനി (എട്ട്), വെട്ടം സ്വദേശി (39), താനൂര്‍ സ്വദേശി (നാല്), താനൂര്‍ സ്വദേശിനി (50), തൃക്കലങ്ങോട് സ്വദേശിനി (30), പരപ്പനങ്ങാടി സ്വദേശിനി (20), എ.ആര്‍ നഗര്‍ സ്വദേശിനി (58), കോട്ടക്കല്‍ സ്വദേശിനി (46), പരപ്പനങ്ങാടി സ്വദേശി (35), താനൂര്‍ സ്വദേശി (16), ഇരിമ്പിളിയം സ്വദേശി (16), വെട്ടത്തൂര്‍ സ്വദേശിനി (50), കാവനൂര്‍ സ്വദേശി (44), വാഴക്കാട് സ്വദേശി (24), അരീക്കോട് സ്വദേശി (32), ഏലംകുളം സ്വദേശിനി (12), അരീക്കോട് സ്വദേശി (ഏഴ്), താനൂര്‍ സ്വദേശിനി (35), മലപ്പുറം സ്വദേശിനി (47), മൊറയൂര്‍ സ്വദേശി (23), അരീക്കോട് സ്വദേശി (28), എടയൂര്‍ സ്വദേശിനി (33), താനൂര്‍ സ്വദേശിനി (18), പൊന്നാനി സ്വദേശി (57), പെരിന്തല്‍മണ്ണ സ്വദേശി (42), കരുളായി സ്വദേശി (34), കോട്ടക്കല്‍ സ്വദേശിനി (25), കൂട്ടിലങ്ങാടി സ്വദേശി (58), മഞ്ചേരി സ്വദേശി (22), പോരൂര്‍ സ്വദേശി (35), അങ്ങാടിപ്പുറം സ്വദേശി (47), തുവ്വൂര്‍ സ്വദേശി (24), പെരിന്തല്‍മണ്ണ സ്വദേശിനി (42), തുവ്വൂര്‍ സ്വദേശി (29), ഊരകം സ്വദേശി (39), വള്ളിക്കുന്ന് സ്വദേശിനി (49), നിറമരുതൂര്‍ സ്വദേശി (53).

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

ആരോഗ്യ പ്രവര്‍ത്തകരായ പുല്‍പറ്റ സ്വദേശിയായ ഡോക്ടര്‍ (26), പോത്തുകല്ല് സ്വദേശിനി (28), മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കാവനൂര്‍ സ്വദേശി (33), മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മഞ്ചേരി സ്വദേശിനി (38) എന്നിവര്‍ക്കും പൊന്മള സ്വദേശിനി (19), ഒതുക്കുങ്ങല്‍ സ്വദേശി (34), മഞ്ചേരി സ്വദേശിനി (30), വള്ളുവമ്പ്രം സ്വദേശിയായ ഒമ്പത് ദിവസം പ്രായമായ കുട്ടി, മഞ്ചേരി സ്വദേശി (61), വഴിക്കടവ് സ്വദേശിനി (85), പൊരൂര്‍ സ്വദേശിനി (33), തൃക്കലങ്ങോട് സ്വദേശിനി (28), മക്കരപ്പറമ്പ് സ്വദേശി (84), മൊറയൂര്‍ സ്വദേശിനി (32), നിലമ്പൂര്‍ സ്വദേശിനി (24), പെരുവെള്ളൂര്‍ സ്വദേശി (21), കണ്ണമംഗലം സ്വദേശിനി (48), ആനക്കയം സ്വദേശി (73), ഒഴൂര്‍ സ്വദേശിനി (43), മംഗലം സ്വദേശി (23), വളവന്നൂര്‍ സ്വദേശിനി (18), താനാളൂര്‍ സ്വദേശിനി (70), പൂക്കോട്ടൂര്‍ സ്വദേശിനി (20), താനാളൂര്‍ സ്വദേശിനി (17), വണ്ടൂര്‍ സ്വദേശിനി (42), നിലമ്പൂര്‍ സ്വദേശി (28) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്

പൊന്മള സ്വദേശി (27), മൂന്നിയൂര്‍ സ്വദേശി (62), കണ്ണമംഗലം സ്വദേശി (24), തിരൂരങ്ങാടി സ്വദേശി (32), കീഴാറ്റൂര്‍ സ്വദേശി (32), മൊറയൂര്‍ സ്വദേശി (57), പൊന്മള സ്വദേശിനി (25).

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

പൊന്മള സ്വദേശി (45), ചീക്കോട് സ്വദേശി (39), കരുവാരക്കുണ്ട് സ്വദേശി (34), പെരിന്തല്‍മണ്ണ സ്വദേശി (30), ആതവനാട് സ്വദേശിനി (27), കുറുവ സ്വദേശി (28), ഒതുക്കുങ്ങല്‍ സ്വദേശി (38), കല്‍പകഞ്ചേരി സ്വദേശിനി (26), കല്‍പകഞ്ചേരി സ്വദേശി (21), കണ്ണമംഗലം സ്വദേശി (36), കോഡൂര്‍ സ്വദേശി (57).

 

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!