ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് നടി ലീന മരിയ പോള്‍

കൊച്ചി: ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവെപ്പ് സംഭവത്തില്‍ പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തിന് ശേഷവും രവി പൂജാരിയുടെ ഭീഷണി ഫോണ്‍ കോളുകള്‍ തനിക്ക് വരുന്നുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷം നല്‍കണമെന്നും ലീന ആവശ്യപ്പെട്ടു.

കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ലീനയില്‍ നിന്ന് പോലീസ് മൊഴിയെടുത്തത്. നെയില്‍ ആര്‍ടിസ്ട്രി എന്ന പാര്‍ലറിനുനേരെ വെടിവയ്പ്പ് നടന്നതിന് ശേഷവും തനിക്ക് രവി പൂജാരിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ലീന മൊഴി നല്‍കി.

ലീനയുടെ ബ്യൂട്ടിപാര്‍ലറിന് നേരെ ഉതിര്‍ത്ത 0.22 പെല്ലറ്റു കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു.

Share news
error: Content is protected !!
Scroll to Top