ഇന്ന് മുതൽ എല്ലാ രാജ്യാന്തര യാത്രക്കാരും 7 ദിവസത്തെ ക്വാറന്റൈൻ

ഇന്ത്യയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെ, വിദേശത്ത് നിന്ന് വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാരും ഇന്ന് മുതൽ  7 ദിവസത്തെ ക്വാറന്റൈൻ
വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരും.

വിമാനത്താവളങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാർക്കും തെർമൽ സ്ക്രീനിംഗ് നടത്തും. പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ഉടൻ ഐസൊലേറ്റ് ചെയ്തു മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ (ദക്ഷിണാഫ്രിക്ക, ബ്രസീൽ, ചൈന, ന്യൂസിലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, ബോട്ട്‌സ്വാന, ഘാന, മൗറീഷ്യസ്, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രായേൽ, കോംഗോ, എത്യോപ്യ, ഘാന, കസാക്കിസ്ഥാൻ, , കെനിയൻ, നൈജീരിയൻ കൂടുതൽ നടപടികൾ പിന്തുടരേണ്ടിവരും.

എല്ലാ യാത്രക്കാരും  ഏഴ് ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവരും. എട്ടാം ദിവസം,  RT-PCR ടെസ്റ്റ് നടത്തേണ്ടിവരും, അത് എയർ സുവിധ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്; നെഗറ്റീവ് ആണെങ്കിൽ, ഏഴ് ദിവസം കൂടി അവർ അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടിവരും. പോസിറ്റീവ് ആയവരെ ഐസൊലേഷൻ സൗകര്യങ്ങളിൽ പാർപ്പിക്കും.

Share news
error: Content is protected !!
Scroll to Top