Section

malabari-logo-mobile

വിംബിള്‍ഡണ്‍ ആന്റിമൊറേ കിരീടം നേടി

HIGHLIGHTS : ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം കിരീടം ബ്രിട്ടന്റെ

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം കിരീടം ബ്രിട്ടന്റെ ആന്റി മൊറൈന്‍ സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകളില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിനെ കീഴടക്കിയാണ് സ്‌ക്വോട്ട്‌ലാന്റില്‍ നിന്നുള്ള രണ്ടാം നമ്പര്‍ താരം മറെ ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത് (6-4,7-5,6-4). ഇതോടെ വിംബിള്‍ഡണ്‍ കിരീടത്തിനായി ബ്രിട്ടന്റെ 77 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ത്യം കുറിച്ചത്.

അതേ സമയം മറെയുടെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2012 ല്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ മറെ അന്നും ഫൈനലില്‍ തോല്‍പ്പിച്ചത് ദ്യോകോവിച്ചിനെ തന്നെയായിരുന്നു.

sameeksha-malabarinews

മൂന്നു മണിക്കൂറും പത്തുമിനിറ്റും നീണ്ട മല്‍സരത്തില്‍ മൂന്നാം സെറ്റിലെ നാല് ചാമ്പ്യന്‍ഷിപ്പും പോയിന്റുകളും നാല് ഡ്യൂസുകളും കണ്ട നാടകീയമായ അവസാന ഗെയ്മായിരുന്നു ഏറെ ഉദേ്യാഗജനകമായത്. ഇരു താരങ്ങളും ഇഞ്ചോട് ഇഞ്ച് പോരാടിയപ്പോള്‍ നാലാമത്തെ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് മുതല്‍ എടുത്ത് മറെ കിരീടം സ്വന്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!