Section

malabari-logo-mobile

സ്വാമി സ്വരൂപാനന്ദ ആശ്രമം വിട്ടിട്ടും ഒരുപാട് തവണ വിളിച്ചു: ഗെയില്‍

HIGHLIGHTS : ആശ്രമത്തിലെ പണം ഐസ് പെട്ടിയിലാക്കി അമ്മയുടെ വീട്ടിലേക്ക് കടത്തിയെന്നും വെളിപ്പെടുത്തല്‍

ആശ്രമത്തിലെ പണം ഐസ് പെട്ടിയിലാക്കി അമ്മയുടെ വീട്ടിലേക്ക് കടത്തിയെന്നും വെളിപ്പെടുത്തല്‍

swroopanandaതാന്‍ മഠം വിട്ടിട്ടു പോയ ശേഷവും തന്നെ ബലാത്സംഗം ചെയ്ത സ്വാമി അമൃത സ്വരൂപാനന്ദ തന്നെ ഒരു പാടു തവണ ഫോണില്‍ വിളിച്ചിരുന്നുവെന്ന് അമൃതാനന്ദമയിയുടെ ആദ്യകാലശിഷ്യ ഗെയിലിലന്റെ വെളിപ്പടുത്തല്‍, ആശ്രമത്തില്‍ തന്റെ സാനിധ്യം അത്യവിശ്യമാണെന്നും താന്‍ ഈ ആശ്രമത്തിന്റെ ജീവനാണെന്നും താന്‍ ആശ്രമത്തിലേക്ക് തിരച്ചു വരണമെന്നും പലതവണ ആവിശ്യപ്പെട്ടതായം,. സ്വാമി പറഞ്ഞത്രെ. സ്വാമി സ്വരൂപാനന്ദയെ താന്‍ പിന്നീട് കാലിഫോര്‍ണിയില്‍ വച്ച് കണ്ടെന്നും ഇവര്‍ വെളിപ്പെതുത്തുന്നുണ്ട് അഭിമുഖത്തില്‍

sameeksha-malabarinews

കൈരളി പീപ്പിള്‍ പുറത്തുവിട്ട് ഗെയിലിന്റെ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ ഇന്ന് പ്രക്ഷേപണം ചെയ്ത ഭാഗത്താണ് ഈ വെളിപ്പെടുത്തലുകള്‍ ഇന്നലെ അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തില്‍ വള്ളിക്കാവിലെ മാതാ അതാനന്ദമയി മഠത്തില്‍ ലൈംഗിക അരാജകത്വം നടക്കുന്ന എന്ന ആരോപണമാണ് ഗെയില്‍ ഉന്നയിച്ചിരുന്നത്. ഇന്ന് പ്രധാനമായും ആശ്രമത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
അമൃതാനന്ദമയിക്ക് ആശ്രമത്തിലെ മുറിയില്‍ വച്ച് ആരാധകര്‍ നല്‍കാറുള്ള പണം ഐസ് പെട്ടികളിലാക്കി കടത്തുകയാണത്രെ പതിവ്.

അമൃതാനന്ദമയിയെക്കുറിച്ചുുള്ള മോശം മാത്രം പുസ്തകത്തിലുടെ വെളിപ്പടുത്തമ്പോള്‍ തന്റെ ജീവിതത്തിലെ മോശം കാര്യം കൂടി പറയാറുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ മഠത്തിലെ സന്യാസിമാര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ പുസ്തകത്തിലൂടെ വെളിപ്പെുത്തിയത്. അല്ലാതെ ആരെയും മോശക്കാരനാക്കി കാണാനാകില്ലെന്നും ഗെയില്‍ പറഞ്ഞു.

മഠത്തില്‍ നിന്നു ഒളിച്ചു കടന്ന ശേഷം 2006ല്  താന്‍ വീണ്ടും അമ്മയെ കണ്ടെന്നു ഗെയില്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇന്നലെ അഭിമുഖം പുറത്തുവന്ന ശേഷം മാരത്തണ്‍ ചര്‍ച്ചകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കസൈറ്റുകളില്‍ നടക്കുന്നത്.. അഭിമുഖംപ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ആശ്രമം ആവിശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!