Latest News

ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച കടുത്ത നടപടി, ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാനെതിരെ അടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താൻ നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന് നരകത്തിൽ ജീവിക്കാമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച്ച ഇറാനെ സമ്പൂർണമായി തകർക്കും. പവർ പ്ലാൻ്റുകൾ, പാലങ്ങൾ ഉൾപ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീർക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും -ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിനായി ഇറാൻ ഭരണകൂടത്തിന് ഇന്നലെയാണ് ട്രംപ് വീണ്ടും 48 മണിക്കൂർ സമയം നൽകിയത്. […]

ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി വീഡിയോ കോളുകൾ വഴി നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. കെട്ടിച്ചമച്ച നിയമനടപടികളുമായാണ് ഇത്തരം തട്ടിപ്പുകാർ ഇരകളെ ഭീഷണിപ്പെടുത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥരായും സർക്കാർ ജീവനക്കാരായും വേഷമിട്ടാണ് തട്ടിപ്പുകാർ ഇടപെടുന്നത്. പൊലീസിനെയോ സർക്കാർ ഏജൻസികളെയോ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കാനും ജാഗ്രത പാലിക്കാനും ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നത് പങ്കിട്ട ഉത്തരവാദിത്വമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

വിഷുവിനു തിയേറ്ററിൽ ആഘോഷമാക്കാൻ പള്ളിച്ചട്ടമ്പി എത്തുന്നു

ഈ വർഷത്തെ വമ്പൻ വിഷു റിലീസായി എത്തുന്ന ടൊവിനോ തോമസ് – ഡിജോ ജോസ്‌ ആന്റണി കൂട്ടുകെട്ടിന്റെ പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ രാവിലെ 11.11 മണിക്കാണ് അണിയറ പ്രവർത്തകർ ട്രെയ്‌ലർ പുറത്തു വിട്ടത്. ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ത്രില്ലിങ്ങും ടോവിനോയുടെ ആക്ഷൻ പരിവേഷവും ഡിജോ ജോസ്‌ ആന്റണി എന്ന സംവിധായകന്റെ മേക്കിങ് ക്വാളിറ്റിയും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. വേൾഡ്

ആശ്വാസം…ശരണ്യയെ കണ്ടെത്തി

ബെംഗളൂരു:കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് നാലുദിവസമായി തുടര്‍ന്നുവന്ന തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയിരിക്കുന്നത്. ഉള്‍വനത്തില്‍ നിന്നാണ് കണ്ടെത്തിയതെന്നാണ് വിവരം. രണ്ടാം തിയതി ഉച്ചമുതലാണ് ശരണ്യയെ കാണാതായത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായാണ് ശരണ്യ ഏപ്രില്‍ 2 ന് കൊച്ചിയില്‍ നിന്നും കുടകിലെത്തിയത്.

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിടണം

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ഭാരവാഹികളും നിര്‍ബന്ധമായും മണ്ഡലം വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനും പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ ബാധിക്കാതിരിക്കാനും സ്വതന്ത്രമായ വോട്ടെടുപ്പ് ഉറപ്പാക്കാനുമായി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് ഈ നടപടി.

കോഴിക്കോട് ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്ന 67 ബൂത്തുകള്‍

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്നത് 67 ബൂത്തുകള്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഏഴും ബാക്കി 12 മണ്ഡലങ്ങളില്‍ അഞ്ച് ബൂത്തുകള്‍ വീതവുമാണ് വനിതകളുടെ നിയന്ത്രണത്തിലുണ്ടാവുക. പിങ്ക് ബൂത്തെന്നറിയപ്പെടുന്ന ഇവയില്‍ പോളിങ്ങിന്റെയും സുരക്ഷയുടെയും പൂര്‍ണ ചുമതല വനിതകള്‍ക്കായിരിക്കും. പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, പൊലീസ് എന്നിവരുള്‍പ്പടെ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടത്തുക. ഈ ബൂത്തുകളില്‍ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്താം.  വടകര (67, 68, 97, 98, 156), കുറ്റ്യാടി (61, 100,

കുമ്പളം കൃഷി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

നമ്മുടെ അടുക്കളത്തോട്ടത്തില്‍ പടര്‍ന്നുവളരുന്ന പച്ചക്കറി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുമ്പളം. കുമ്പളം കൃഷി ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ തെരഞ്ഞെടുക്കേണ്ടത് ഏറ്റവും മികച്ച ഇനം കെഎയു ലോക്കല്‍ ആണ്. ഉല്‍പാദന മികവ് കൂടിയ ഇനമായ ഇത് ശരാശരി അഞ്ച് കിലോ തൂക്കം വരെ കൈവരിക്കുന്നു. ഒരേക്കറില്‍ 400 മുതല്‍ 500 ഗ്രാം വരെ വിത്ത് പാകിയാല്‍ ശരാശരി 12 ടണ്‍ വിളവെടുക്കാവുന്നതാണ്. കൃഷി രീതികള്‍ രണ്ടടി വലിപ്പവും രണ്ടടി ആഴവുമുള്ള കുഴികളെടുത്ത് കൃഷി ആരംഭിക്കാം. 50 കിലോ ചാണകം അല്ലെങ്കില്‍

ഞങ്ങള്‍ക്കിടയില്‍ ഒരുതരം വിരസതയും ഈഗോയും വന്നു;പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

ലിസിയുമായി പിരിയാനിടയാക്കിയ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മുപ്പത്തിരണ്ട് വര്‍ഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരുതരം വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാന്‍ തീരുമാനിച്ചതെന്ന് അദേഹം തുറന്നുപറഞ്ഞിരിക്കുകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് പരസ്പരം മിസ്സ് ചെയ്യുന്നു വെന്ന് മനസ്സിലായപ്പോഴാണ് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രയദര്‍ശന്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ലിസിയും പ്രിയദര്‍ശനും പത്ത് വര്‍ഷം മുന്‍പാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ ലിസിയുമായി വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയ കാര്യം അടുത്തിടെ മിഡ് ഡേയ്ക്ക്

error: Content is protected !!
Scroll to Top