അമേരിക്കയില്‍ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍

വാഷിംഗ്ടണ്‍:അമേരിക്കയില്‍ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍ വന്നു. 170 ദശലക്ഷം അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന നിയമം ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ശനിയാഴ്ച വൈകി ടിക് ടോക്ക് അമേരിക്കയില്‍ പ്രവര്‍ത്തനം നിര്‍ത്തി, ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമായതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതെസമയം തിങ്കളാഴ്ച അധികാരമേറ്റ ശേഷം ടിക് ടോക്കിന് നിരോധനത്തില്‍ നിന്ന് 90 ദിവസത്തെ ഇളവ് നല്‍കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ആപ്പിലെ ഉപയോക്താക്കള്‍ക്ക് പോസ്റ്റ് ചെയ്ത നോട്ടീസില്‍ ടിക് ടോക്ക് ഉദ്ധരിച്ചിട്ടുണ്ട്.

‘യുഎസില്‍ ടിക് ടോക്ക് നിരോധിക്കുന്ന നിയമം നടപ്പിലാക്കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ഇപ്പോള്‍ നിങ്ങള്‍ക്ക് ടിക് ടോക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് ഇതിനര്‍ത്ഥം. താന്‍ അധികാരമേറ്റുകഴിഞ്ഞാല്‍ ടിക് ടോക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പരിഹാരത്തില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ദയവായി കാത്തിരിക്കുക,’എന്ന സന്ദേശം ശനിയാഴ്ച രാത്രി വൈകി ആപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഉപയോക്താക്കളെ ടിക് ടോക്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

താല്‍ക്കാലികമാണെങ്കില്‍ പോലും, ചൈനയിലെ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ അടച്ചുപൂട്ടല്‍, യുഎസ്-ചൈന ബന്ധങ്ങളിലും, യുഎസ് ആഭ്യന്തര രാഷ്ട്രീയത്തിലും, സോഷ്യല്‍ മീഡിയ വിപണിയിലും, സാമ്പത്തികമായും സാംസ്‌കാരികമായും ആപ്പിനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരിലും വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top