Section

malabari-logo-mobile

സോളാര്‍ കത്ത്‌ കത്തുന്നു: കോണ്‍ഗ്രസ്‌ നേതാക്കള്‍ വരിവരിയായി

HIGHLIGHTS : തിരു; സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ്‌ നായര്‍ അട്ടക്കുളങ്ങര ജയിലില്‍ വച്ച്‌ എഴുതി

aaaതിരു; സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ്‌ നായര്‍ അട്ടക്കുളങ്ങര ജയിലില്‍ വച്ച്‌ എഴുതി എന്ന പറയപ്പെടുന്ന കുറിപ്പ്‌ ചാനലുകള്‍ പുറത്തുവിട്ടതോടെ കേരളത്തിലെ യുഡിഎഫ്‌ രാഷ്ട്രീയം കൂടുതല്‍ സ്‌ഫോടനാത്മകമായി. പുറത്തുവന്ന കുറിപ്പില്‍ മന്ത്രിയമാരായ ആര്യാടന്‍ മുഹമ്മദ്‌, അടൂര്‍ പ്രകാശ്‌ എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, എംഎല്‍എമാരായ പിസ വിഷ്‌ണുനാഥ്‌, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ എഴുതിയിട്ടുണ്ടുന്ന്‌ വിവരമാണ്‌ പീപ്പിള്‍ ടിവി പുറത്ത്‌ വിട്ടത്‌. നേരത്തെ ജോസ്‌ കെ മാണിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ കുറിപ്പ്‌ റിപ്പോര്‍ട്ടറും പുറത്തുവിട്ടിരുന്നു

ഇതേ തുടര്‍ന്ന്‌ സരിത രണ്ടു ദിവസമായി ഇറങ്ങിയ രണ്ടു കുറിപ്പുകളും തന്റെതല്ലെന്ന്‌ സ്ഥാപിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനവും പാളി. തന്റെതല്ലന്ന്‌ പറയുന്ന കുറിപ്പിലെയും വാര്‍ത്തസമ്മേളനസമയത്ത്‌ കയ്യിലുണ്ടായിരുന്ന കുറിപ്പിലേയും കയ്യക്ഷരവും ഒന്നാണെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതിനിടെ സരിതയുടെ കൈവശമുണ്ടായിരുന്ന താളുകള്‍ മറിക്കുന്നതിനിടെ കുറിപ്പില്‍ ചില പേരുകള്‍ ദൃശ്യമായത്‌ ചാനല്‍ ക്യാമറമാന്‍മാര്‍ പകര്‍ത്തി.ഇവ നേരത്തെ പുറത്തുവന്നതും സരിത നിഷേധിച്ചവയുമായിരുന്നു. ഇതോടെ സരിത നടത്തിയ വാര്‍ത്തസമ്മേളനം യുഡിഎഫിന്‌ ബൂമറാങ്ങായി തിരച്ചടിക്കുയായിരുന്നു.
സരിതയെ പലരും പല രീതിയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കുറിപ്പിലുള്ളത്‌. മന്ത്രിമാര്‍ക്കും ഭരണപക്ഷജനപ്രതിനിധികള്‍ക്കും വേണ്ടി ഓറല്‍ സെക്‌സ്‌ മുതല്‍ ടെലിഫോണ്‍ സെക്‌സിനു വരെ താന്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന്‌ കുറിപ്പില്‍ പറയുന്നു.
വാര്‍ത്തസമ്മേളനത്തില്‍ സരിത കൊണ്ടുവന്ന കുറിപ്പിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക്‌ നല്‍കാന്‍ സരിത തയ്യാറായില്ല. രാഷ്ട്രീയനേതാക്കളെ അടിക്കാനുള്ള വടിയാക്കി തന്റെ കുറിപ്പിനെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സരിതയുടെ പക്ഷം

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!