ബലം പ്രയോഗിച്ചായാലും ഭാര്യയുമായുള്ള ശാരീരികബന്ധം ബലാത്സംഗമല്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

റായ്പൂര്‍: നിയമപരമായി വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മില്‍ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇഷ്ടത്തിന് എതിരായോ ശാരീരികബന്ധത്തിലേര്‍പ്പെട്ടാലും അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഭര്ഡത്താവിനെ വെറുതേവിട്ടുകൊണ്ടാണ് കോടതിയുടെ വിധി.

ഭാര്യയ്ക്കു 18 വയസ്സ് തികഞ്ഞപക്ഷം, ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടു ന്നതിനെ രാജ്യത്തെ നിയമപ്രകാരം ബലാത്സംഗമായി കണക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ കേസില്‍ ലൈംഗികബന്ധം ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇംഗിതത്തിനുവിരുദ്ധമായോ ആണെങ്കില്‍പോലും ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുമായി ബലപ്രയോഗത്തിലൂടെയുള്ള ശാരീരികബന്ധം ക്രൂരമായ നടപടിയാണെന്നും വിവാഹമോനത്തിന് മതിയായ കാരണമാണെന്നും കേരള ഹൈക്കോടതി അചുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top