നവജാത ശിശുവിനെ വിറ്റ സംഭവം: മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് നവജാത ശിശുവിനെ വില്‍പ്പന നടത്തിയത്. മൂന്ന് ലക്ഷം രൂപ നല്‍കിയാണ് കുഞ്ഞിനെ വിറ്റതെന്നാണ് വിവരം. കുഞ്ഞിന് 11 ദിവസമാണ് പ്രായമുണ്ടായിരുന്നത്. ഏപ്രില്‍ പത്തിനാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങിയത്.

Share news
error: Content is protected !!
Scroll to Top