Section

malabari-logo-mobile

ഖത്തറില്‍ പൊതുമാപ്പ്‌ ;പ്രയോജനപ്പെടുത്താതെ മലയാളികള്‍

HIGHLIGHTS : ദോഹ: ഖത്തറില്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ്‌ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ മലയാളികള്‍ വളരെ പിറകിലെന്ന്‌ റിപ്പോര്‍ട്ട്‌. ഒരാഴ്‌ചക്കുള്ളില്‍ ആ...

untitled-1-copyദോഹ: ഖത്തറില്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ്‌ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ മലയാളികള്‍ വളരെ പിറകിലെന്ന്‌ റിപ്പോര്‍ട്ട്‌. ഒരാഴ്‌ചക്കുള്ളില്‍ ആയിരത്തോളം ആളുകള്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെര്‍ച്ച്‌ ആന്റ്‌ ഫോളോഅപ്‌ വിഭാഗത്തില്‍ എത്തിയപ്പോള്‍ നൂറില്‍താഴെയാണ്‌ ഇവിടെ എത്തിയ മലയാളികളുടെ എണ്ണം. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക്‌ ശിക്ഷയോ പിഴയോ കൂടാതെ നാടുകളിലേക്കെത്താനുള്ള അവസരമൊരുക്കി ഖത്തര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആദ്യദിവസങ്ങളില്‍ നിരവധി പ്രവാസികളാണ്‌ സെര്‍ച്ച്‌ ആന്റ്‌ ഫോളോ അപ്പ്‌ വിഭാഗത്തെ സമീപിച്ചത്‌.

ഇവര്‍ക്ക്‌ ആവശ്യമുള്ള രേഖകള്‍ വേഗത്തില്‍ ശരിപ്പെടുത്തി നല്‍കാനും അധികൃതര്‍ക്കായിട്ടുണ്ട്‌. മലയാളി സംഘടനകളടക്കമുള്ള സന്നദ്ധ സംഘങ്ങളും ഹെല്‍പ്പ്‌ ഡെസ്‌കുകളുമായി രംഗത്തുണ്ട്‌ എന്നാല്‍ ഇതിനോടകം പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തിയ മലയാളികളുടെ എണ്ണം വളരെ കുറവാണെന്നാണ്‌ ഇവര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്‌. സ്‌ത്രീകള്‍ ഉള്‍പ്പെടെ നിരവധി മലയാളികളാണ്‌ പൊതുമാപ്പിന്‌ അപേക്ഷിക്കാനായി പ്രവാസി സംഘടനകളുടെ ഹെല്‍പ്പ്‌ ഡെസ്‌ക്കുകളിലേക്ക്‌ വിവരം തിരക്കി വിളിച്ചത്‌. വര്‍ഷങ്ങളായി രാജ്യത്ത്‌ അനധികൃതമായിതങ്ങുന്ന നിരവധി പേര്‍ വിളിച്ചിരുന്നെങ്കിലും ഇവരില്‍ പലരും അതുവരെയും അപേക്ഷയുമായി എത്തിയിട്ടില്ല. വളെരെ കുറച്ചു മലയാളികള്‍ മാത്രമാണ്‌ ഓരോ ദിവസവും സെര്‍ച്ച്‌ ആന്റ്‌ ഫോളോഅപ്‌ വിഭാഗത്തില്‍ എത്തുന്നത്‌. വിമാന ടിക്കറ്റിന്‌ പണമില്ലാതെ നല്ലൊരു ശതമാനവും അപേക്ഷനല്‍കാന്‍ ഗതിയില്ലാതെ നില്‍ക്കുന്നുണ്ട്‌. അതെസമയം പൊതുമാപ്പിന്‌ അപേക്ഷിക്കുന്നത്‌ നവംബര്‍ അവസാനത്തോടെ മതിയെന്ന്‌ കരുതി ഇപ്പോള്‍ ഉള്ള തൊഴിലുകളില്‍ തുടരുന്ന നല്ലൊരു ശതമാനം പേരുണ്ടെന്നും സൂചനകളുണ്ട്‌.

sameeksha-malabarinews

ഈരീതിയില്‍ പൊതുമാപ്പ്‌ അപേക്ഷയുടെ സമയം വൈകിപ്പിക്കുന്നത്‌ ശരിയല്ല എന്നതാണ്‌ പ്രവാസി സംഘടന പ്രവര്‍ത്തകരുടെ ഉപദേശം. എന്തെങ്കിലും കാരണവശാല്‍ പൊതുമാപ്പിന്റെ അപേക്ഷകരില്‍ കുറവുണ്ടായാല്‍ ഗവണ്‍മെന്റ്‌ സമയപരിധിയില്‍ പുനര്‍ചിന്തനം നടത്തിയാല്‍ അത്‌ ഇത്തരത്തില്‍ അപേക്ഷകള്‍ വൈകിക്കൊടുക്കാം എന്ന്‌ കരുതുന്നവര്‍ക്ക്‌ തിരിച്ചടിയാകുമെന്നും പ്രവാസി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനായി മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ദ്വിഭാഷികളെയും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നിയമക്കുരുക്കില്‍ പെടാതെ രാജ്യം വിടാനുള്ള അവസരം എളുപ്പമാക്കാനുള്ള നിരവധി സൗകര്യങ്ങള്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ഒരുക്കിക്കൊടുക്കുമ്പോഴും ഔട്ട്‌ പാസിനുവേണ്ടി ഇന്ത്യന്‍ എംബസിയെ സമീപിക്കുന്നവരില്‍ നിന്ന്‌ 60 റിയാല്‍ ഈടാക്കുന്നത്‌ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനുപുറമെ താങ്ങാനാവാത്ത വിമാനടിക്കറ്റ്‌ നിരക്കും നാട്ടിലേക്ക്‌ എത്താന്‍ കൊതിക്കുന്ന പ്രവാസിക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!