പോലീസ് വിഐപിയിലേക്ക് അടുക്കുന്നുവോ ? സംശയക്കുന്നയാളുടെ മൊബൈല്‍ സ്വിച്ച് ഓഫ്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിലേക്ക് പോലീസിന്റെ അന്വേഷണം നീങ്ങുന്നതായി റിപ്പോര്‍ട്ട്. പോലീസ് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ സ്വച്ച് ഓഫാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം പുറത്തുവിടുന്നത്. പുതിയ വെളിപ്പെടുത്തില്‍ നടത്തിയ ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ആരാണെന്ന് ഇപ്പോഴും ശാസ്ത്രീയമായി തെളിയക്കപ്പെട്ടിട്ടില്ല. ഇതിന് ശബ്ദപരിശോധന നടത്തേണ്ടതുണ്ട്. എന്നാല്‍ ബാലചന്ദ്രകുമാറിന് വിഐപി ആരാണെന്ന് തിരിച്ചറിയാന്‍ കാണിച്ച ആറു ഫോട്ടോകളില്‍ ഉള്‍പ്പെട്ട ഒരാളെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ട്രാവല്‍ ഏജന്‍സി, ഹോട്ടല്‍ ശൃംഖല എന്നിവയുടെ ഉടമയായ ഒരാളെയാണ് പോലീസ് പിന്തുടരുന്നതെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിടുന്നത്. . ഇയാളെ പോലീസ് രണ്ട് തവണ വിളിച്ചിരുന്നുവെന്നും എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരന്‍ തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടു.

നടിയെ ആക്രമിക്കുന്ന രംഗങ്ങളടങ്ങിയ വീഡിയോ ദിലീപിലേക്ക് എത്താന്‍ സഹായിച്ചതും, ഇയാളടക്കം ഉണ്ടായ ചര്‍ച്ചയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടന്നെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top